Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
UK Special
  Add your Comment comment
എമര്‍ജന്‍സി കെയറില്‍ കാത്തിരിപ്പ് നീളുന്നതായി ഡോക്ടര്‍മാരുടെ പരാതി
reporter

 ലണ്ടന്‍: എന്‍എച്ച്എസ് സമ്മര്‍ പ്രതിസന്ധിയില്‍ അകപ്പെട്ടതായി സീനിയര്‍ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കടുത്ത ആംബുലന്‍സ് കാലതാമസവും, ട്രോളികളില്‍ രോഗികള്‍ കാത്തുകിടക്കുകയും, രോഗികള്‍ എ&ഇ യൂണിറ്റില്‍ 25 മണിക്കൂര്‍ വരെ കാത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ മുന്നറിയിപ്പില്‍ പറയുന്നു. എമര്‍ജന്‍സി കെയറിലെ ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് അനാവശ്യമായ മരണങ്ങളിലേക്ക് നയിക്കുകയാണെന്ന് ആര്‍സിഇഎം വ്യക്തമാക്കി. പ്രത്യേകിച്ച് വിന്റര്‍ സമ്മര്‍ദങ്ങള്‍ അവസാനിച്ച ഘട്ടത്തില്‍ ഈ പ്രതിസന്ധി അപൂര്‍വ്വവുമാണ്. കാലതാമസങ്ങളുടെ പ്രധാന തിരിച്ചടി നേരിടുന്നത് പ്രായമായ ആളുകളാണ്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച ശേഷവും ഒരു ബെഡ് ലഭിക്കാനായി ഭയാനകമായ കാത്തിരിപ്പ് വേണ്ടിവരുന്നതായി കോളേജ് പറഞ്ഞു. യുകെയിലെ വിവിധ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് പ്രതിസന്ധിയുടെ ആഴം പുറത്തുവരുന്നത്. നിലവിലെ അവസ്ഥയില്‍ തങ്ങളുടെ വാര്‍ഡുകളിലെത്തുന്ന രോഗികള്‍ക്ക് ദോഷം സംഭവിക്കുമെന്ന് 63 എ&ഇ മേധാവികളിലെ പത്തില്‍ ഒന്‍പത് പേരും വ്യക്തമാക്കി. രോഗികളെ ഇടനാഴികളില്‍ ചികിത്സിക്കേണ്ടി വരുന്നതായി 87 ശതമാനവും പറയുമ്പോള്‍ തങ്ങളുടെ എ&ഇകള്‍ക്ക് പുറത്ത് രോഗികള്‍ ആംബുലന്‍സുകളില്‍ കാത്തുകിടക്കുന്നതായി 68% വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window