Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
ചാള്‍സ് രാജാവിനെതിരേ അലറി വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റര്‍,, നിങ്ങള്‍ കൊണ്ടുപോയതെല്ലാം തിരിച്ചു തരണമെന്ന് ആവശ്യം
reporter

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സന്ദര്‍ശനത്തിനിടെ ചാള്‍സ് രാജാവിനെതിരേ അലറിവിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റ് അംഗം ലിഡിയ തോര്‍പ്. ചാള്‍സ് രാജാവിനും രാജ്ഞി കാമിലയ്ക്കുമായി ഒരുക്കിയ രാജകീയ സ്വീകരണത്തിലാണ് ഇരുവര്‍ക്കുമെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും പരസ്യമായി ഇവരെ തള്ളിപ്പറഞ്ഞും സെനറ്റ് അംഗമായ ലിഡിയ പ്രതികരിച്ചത്. പാര്‍ലമെന്റ് ഹൗസില്‍ രാജാവിന്റെയും മറ്റു നേതാക്കളുടെയും പ്രസംഗത്തിനു പിന്നാലെ ഹാളിലേക്ക് അലറിവിളിച്ചു വന്ന ലിഡിയ വായില്‍ വന്നതെല്ലാം വിളിച്ചുകൂവി. ''ഇതു നിങ്ങളുടെ രാജ്യമല്ല, നിങ്ങള്‍ എന്റെ രാജാവല്ല. നിങ്ങള്‍ ഞങ്ങളുടെ ആളുകളെ കൊന്നു തള്ളി. ഞങ്ങളുടെ ഭൂമി നശിപ്പിച്ചു. മോഷ്ടിച്ചു കൊണ്ടുപോയതെല്ലാം തിരികെ തരണം...'' ഇങ്ങനെ ഓരോന്നും എണ്ണിപ്പറഞ്ഞ് മുന്നേറുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ ലിഡിയയെ ബലമായി പിടിച്ച് മാറ്റി.

തോര്‍പിന്റെ പൊട്ടിത്തെറിയെക്കുറിച്ചും രാജാവിനും രാജ്ഞിക്കുമെതിരേയുണ്ടായ അധിക്ഷേപത്തെക്കുറിച്ചും ബക്കിങ്ങാം കൊട്ടാരം ഇനിയും പ്രതികരിച്ചിട്ടില്ല. പകരം ഓസ്‌ട്രേലിയയില്‍ ലഭിച്ച ഹൃദ്യമായ സ്വീകരണത്തിന് നന്ദിപറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ ഇപ്പോഴും തുടരുന്ന ബ്രിട്ടിഷ് രാജവാഴ്ചയ്‌ക്കെതിരേ മുന്‍പും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള നേതാവാണ് ലിഡിയ. 2022ല്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബ്രിട്ടിഷ് രാജ്ഞിയെ സേവിക്കുമെന്ന് ഏറ്റുപറയാന്‍ വിസമ്മതിച്ചിരുന്നു. സത്യപ്രതിജ്ഞാ വാചകത്തില്‍ രാജ്ഞിയെ വിശേഷിപ്പിക്കുന്ന ഭാഗത്ത് ''കോളനൈസിങ് ഹെര്‍ മജെസ്റ്റി'' എന്ന് ലിഡിയ കൂട്ടിച്ചേര്‍ത്ത് വായിച്ചത് ചേംബര്‍ പ്രസിഡന്റിന് തിരുത്തി വായിക്കാന്‍ നിര്‍ദേശിക്കേണ്ടി വന്നു.

ഇത്തരത്തില്‍ എക്കാലവും രാജകുടുംബത്തിന്റെ രൂക്ഷ വിമാര്‍ശകയായ ലിഡിയ ഇന്നലത്തെ സംഭവത്തിനുശേഷം വാര്‍ത്താ മാധ്യമങ്ങള്‍ക്കു മുന്നിലും രാജാവിനും രാജ്ഞിക്കുമെതിരായ നിലപാടുകള്‍ ആവര്‍ത്തിച്ചു. 1901ല്‍ സ്വാതന്ത്ര്യം പ്രാപിച്ച് ഇത്രകാലമായിട്ടും ഇപ്പോളും ഓസ്‌ട്രേലിയയില്‍ ബ്രിട്ടിഷ് രാജകുടുംബം നടത്തുന്ന രാജവാഴ്ചയെക്കെതിരേ ലോകത്തോടു പ്രതികരിക്കാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് ലിഡിയ വ്യക്തമാക്കി. ഇവിടെ ജനങ്ങളാണ് പരമാധികാരികള്‍. അല്ലാതെ ബ്രിട്ടനിലെ രാജാവല്ല ഓസ്‌ട്രേലിയയുടെ പരമാധികാരിയെന്നും അവര്‍ ആവര്‍ത്തിച്ചു.

 
Other News in this category

 
 




 
Close Window