Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=108.8495 INR
ukmalayalampathram.com
Sun 12th Jul 2026
153 കോടി ലോട്ടറി അടിച്ച ടിക്കറ്റ് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു

ഭാഗ്യം തുണച്ചിട്ടും നിര്‍ഭാഗ്യത്തിന്റെ നിഴലില്‍ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് സൗത്ത് വെയ്ല്‍സ് സ്വദേശിനിയായ കാത്ത് മെയ്ന്‍ എന്ന 46 -കാരി. ലോട്ടറി അടിച്ച 12 മില്യണ്‍ പൗണ്ട് (ഏകദേശം 153.65 കോടി രൂപ) തനിക്ക് ലഭിക്കുമോ എന്നറിയാനുള്ള കടുത്ത അനിശ്ചിതത്വത്തിലാണ് ഇവര്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് പരിശോധിച്ച കടയുടമ അത് അബദ്ധത്തില്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. റൊണ്ട സൈനണ്‍ ടാഫിലെ അബെര്‍സിനണ്‍ സ്വദേശിയായ കാത്ത് കഴിഞ്ഞ 20 വര്‍ഷമായി ഒരേ ആറ് നമ്പറുകളിലാണ് ലോട്ടറി എടുത്തുപോന്നത്. സാധാരണയായി ഇവരുടെ അമ്മയാണ് ഇവര്‍ക്കായി ടിക്കറ്റ് വാങ്ങാറുള്ളത്. ജൂണ്‍ 6 -ന് നടന്ന നാഷണല്‍ ലോട്ടറി നറുക്കെടുപ്പിലെ വന്‍ തുകയുടെ ജാക്പോട്ട് ഇതുവരെയും ആരും കൈപ്പറ്റിയിട്ടില്ലെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ടപ്പോഴാണ്, ഭാഗ്യശാലി താനാണെന്ന് കാത്ത് തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് കാത്ത് പറയുന്നതിങ്ങനെ: 'ആരും കൈപ്പറ്റാത്ത ലോട്ടറി ടിക്കറ്റിനെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ഞാന്‍ നമ്പറുകള്‍ ഒത്തുനോക്കി. അത് എന്റേതാണെന്ന് മനസ്സിലായതോടെ ഉടന്‍ തന്നെ അമ്മയെ വിളിച്ച് ലോട്ടറി എടുത്തിരുന്നോ എന്ന് ചോദിച്ചു. എടുത്തിരുന്നു എന്നായിരുന്നു അമ്മയുടെ മറുപടി.'

'നമുക്ക് ലോട്ടറി അടിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, താന്‍ കടയില്‍ കൊണ്ടുപോയി പരിശോധിച്ചതാണെന്നും സമ്മാനമൊന്നുമില്ലെന്നാണ് കടക്കാരന്‍ പറഞ്ഞതെന്നുമാണ് അമ്മ വ്യക്തമാക്കിയത്. എന്നാല്‍ 12 മില്യണ്‍ പൗണ്ടിന്റെ (153 കോടിയിലധികം രൂപ) ഒന്നാം സമ്മാനം നമുക്കാണെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞതോടെ അമ്മ ഞെട്ടിപ്പോയി. ആ ടിക്കറ്റ് കടയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചെന്നായിരുന്നു അമ്മയുടെ മറുപടി.' ടിക്കറ്റ് സ്‌കാന്‍ ചെയ്തപ്പോള്‍ മെഷീന്‍ സാധാരണയായി ഉണ്ടാക്കുന്ന ശബ്ദം പുറപ്പെടുവിച്ചിരുന്നില്ലെന്നും, സ്‌ക്രീനില്‍ ഒന്നും തെളിഞ്ഞില്ലെന്ന് കടയുടമ പറഞ്ഞതായും അമ്മ വ്യക്തമാക്കുന്നു. ഇതോടെയാണ് ടിക്കറ്റ് കളയാന്‍ അമ്മ സമ്മതിച്ചത്. എന്നാല്‍ ഇരുവരും അബദ്ധം തിരിച്ചറിഞ്ഞ് കടയില്‍ തിരിച്ചെത്തിയപ്പോഴേക്കും മാലിന്യം ശേഖരിക്കുന്ന വണ്ടി വന്ന് ചവറ്റുകൊട്ടയിലെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയിരുന്നു.

ലോട്ടറി ടിക്കറ്റ് സ്‌കാന്‍ ചെയ്യാന്‍ ഉപയോഗിച്ച മെഷീന് സാങ്കേതിക തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ലോണ്ടിസ് കടയുടമയായ കരണ്‍ കുമാര്‍ പ്രതികരിച്ചു. കാത്ത് തന്നെയാണ് വിജയിയെന്ന് തെളിഞ്ഞാല്‍ അത് അതിശയകരമായ കാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നാഷണല്‍ ലോട്ടറി ഓപ്പറേറ്ററായ 'ആല്‍വിന്‍' ഈ അവകാശവാദത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ, നശിച്ചുപോവുകയോ ചെയ്താല്‍ പോലും കൃത്യമായ തെളിവുകളുണ്ടെങ്കില്‍ തുക അവകാശപ്പെടാന്‍ നാഷണല്‍ ലോട്ടറി നിയമങ്ങളില്‍ പ്രത്യേക വ്യവസ്ഥയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ അന്തിമ തീരുമാനത്തിനായി ഇനി കാത്തിന് 30 ദിവസത്തോളം കാത്തിരിക്കേണ്ടി വരും.


 
Other News in this category

  • ജീവനക്കാരുടെ റീല്‍ കണ്ടു, മാനേജര്‍ ചെയ്തത് കണ്ട് ഞെട്ടി മറ്റു ജീവനക്കാര്‍
  • അമ്മയും അച്ഛനും അയച്ച പാഴ്‌സല്‍ കണ്ട് ഞെട്ടി
  • ആറു തലമുറ, 86 അംഗങ്ങള്‍, ഒറ്റ അടുക്കള
  • 153 കോടി ലോട്ടറി അടിച്ച ടിക്കറ്റ് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു
  • മറ്റൊരു വശം കൂടി കൂടിയുണ്ട് ദുബായ് ജീവിതത്തിന്




  •  
    Close Window