Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=111.1729 INR
ukmalayalampathram.com
Tue 02nd Jun 2026
ഇതാണ് മാംഗോ പാര്‍ട്ടി

ഇന്ത്യയുടെ അഭിമാനമായ പല മാമ്പഴങ്ങളുമുണ്ട്. അല്‍ഫോന്‍സോയും കേസറും ചൗന്‍സയും ഒക്കെ അതില്‍ പെടുന്നു. എന്നാല്‍, ഇനിയങ്ങോട്ട് അവ അമേരിക്കക്കാര്‍ക്കും പ്രിയങ്കരമാണ്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഒരു ഇന്ത്യന്‍ മാമ്പഴ മേളയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നൂറുകണക്കിന് ആളുകളാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മാമ്പഴങ്ങള്‍ ഫ്രീയായി രുചിച്ചുനോക്കാന്‍ ഈ പരിപാടിയിലെത്തിയത്. ഇന്ത്യന്‍ വംശജനായ കമ്മ്യൂണിറ്റി ലീഡര്‍ ദര്‍ശില്‍ സംഘടിപ്പിച്ച ഈ 'മാംഗോ പാര്‍ട്ടി' ഇപ്പോള്‍ അതിന്റെ നാലാം വര്‍ഷത്തിലാണ്. മാമ്പഴത്തോടുള്ള ഇഷ്ടം പങ്കുവെക്കുന്നതിനൊപ്പം, അമേരിക്കക്കാര്‍ക്ക് യഥാര്‍ത്ഥ ഇന്ത്യന്‍ മാമ്പഴ ഇനങ്ങള്‍ പരിചയപ്പെടുത്തുക കൂടിയാണ് ഇതിന്റെ ലക്ഷ്യം. മാമ്പഴം തൊലി കളഞ്ഞ്, മുറിച്ച് സന്ദര്‍ശകര്‍ക്ക് നല്‍കാന്‍ നിരവധി സന്നദ്ധപ്രവര്‍ത്തകരും ഈ മാങ്കോ പാര്‍ട്ടിയിലുണ്ട്.

'ഞാന്‍ കഴിച്ചതില്‍ വെച്ച് ഏറ്റവും മികച്ച മാമ്പഴം. അതിശയകരമായ അന്തരീക്ഷം' എന്നാണ് പരിപാടിയുടെ സംഘാടകരില്‍ ഒരാളായ ജാരെഡ് സെയ്ഡല്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചത്. അതേസമയം, അമേരിക്കയില്‍ ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. കുറച്ചേ എത്താറുള്ളൂ എന്നതിനാല്‍ ഇവ പെട്ടെന്ന് തന്നെ വിറ്റുതീരാറുണ്ട്. അതുകൊണ്ടുതന്നെ നിലവില്‍ യു.എസില്‍ ഇതൊരു ലക്ഷ്വറി ഫ്രൂട്ടായിട്ടാണ് കണക്കാക്കപ്പെടുന്നത്. മുംബൈയിലെ പ്രത്യേക ഫെസിലിറ്റിയില്‍ വെച്ച് 'ഗാമ ഇറേഡിയേഷന്‍' പ്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഈ മാമ്പഴങ്ങള്‍ അമേരിക്കയില്‍ എത്തിക്കുന്നത്. ഇത് മാമ്പഴത്തിന്റെ ഗുണനിലവാരവും രുചിയും നഷ്ടപ്പെടാതെ ഷെല്‍ഫ് ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ മൊത്തം മാമ്പഴ ഉല്‍പാദനത്തിന്റെ പകുതിയോളം ഇന്ത്യയിലാണ്. പ്രതിവര്‍ഷം 20 മില്ല്യണ്‍ മെട്രിക് ടണ്ണിലധികം മാമ്പഴം ഇന്ത്യ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇതിന്റെ വെറും 1% മാത്രമാണ് രാജ്യം കയറ്റുമതി ചെയ്യുന്നത്.


 
Other News in this category

  • കാര്‍ ഡ്രൈവറുടെ മാസ ശമ്പളം രണ്ടു ലക്ഷം രൂപ
  • 35 രൂപയുടെ കേക്ക് വില്‍ക്കുന്നത് 50 രൂപയ്ക്ക്
  • പറ്റില്ലെങ്കില്‍ ഇറങ്ങിപ്പോകാമെന്ന് കാര്‍ ഡ്രൈവര്‍
  • ഇതാണ് മാംഗോ പാര്‍ട്ടി
  • അമേരിക്കന്‍ പ്രസിഡന്റിന് ഭാരം വര്‍ധിക്കുന്നു




  •  
    Close Window