സഹോദരീ, താങ്കളുടെ ജീവിതത്തില്‍ സംഭവിച്ച ഓരോ ദുരിതങ്ങളിലും സഹായിക്കാന്‍ കഴിയാതെ മലയാളിയെന്ന് അഭിമാനിക്കുന്നതില്‍ ലജ്ജയുണ്ട്. സഹിച്ചു സഹിച്ച് ഒടുവില്‍ താങ്കള്‍ ചെയ്ത ധീരമായ നടപടിയെ ശിരസ്സു നമിച്ച് ബഹുമാനിക്കുന്നു. നാലഞ്ചു വര്‍ഷം ക്രൂരമായി പീഡിപ്പിച്ച ഒരാളെ, അയാളുടെ ജന്മാവകാശം ഇല്ലാതാക്കിക്കൊണ്ട് പ്രതികരിച്ചതിന് ഒരായിരം ആശംസകള്‍. മലയാളികളുടെ മനസ്സ് ആഗ്രഹിക്കുന്ന ശിക്ഷയാണ് സ്വന്തം ജീവിതത്തിന്റെ തീച്ചൂളയില്‍ നിന്ന് താങ്കള്‍ നടപ്പാക്കിയത്. മനസ്സാക്ഷികൊണ്ട് ലോകത്തുള്ള എല്ലാ മനുഷ്യരും താങ്കളോടൊപ്പമുണ്ട്. നമ്മളാണ് ആ പെണ്‍കുട്ടിയെ ഇനി സംരക്ഷിക്കേണ്ടത്. സ്വന്തം രക്ഷയ്ക്കായി അവള്‍ ചെയ്ത കൃത്യമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ ഉറച്ചു നില്‍ക്കാന്‍ അവള്‍ക്ക് ധൈര്യം കൊടുക്കണം. ജനപിന്തുണ അവള്‍ക്കു ലഭിക്കണം. കുറ്റകൃത്യം ചെയ്യാനുള്ള സാഹചര്യം കോടതിയെ ബോധിപ്പിക്കാന്‍ അവള്‍ക്ക് ധൈര്യം പകരണം. ഇനിയൊരാള്‍ക്കും ഈ ഗതിയുണ്ടാകരുത്. അഥവാ ആരുടെയെങ്കിലും മനസ്സില്‍ ' ഒറ്റയ്ക്കുള്ള പൂജയ്ക്ക് ' തോന്നലുണ്ടായാല്‍ ഈ കേസ് ഓര്‍മ വരണം. അതിനായി മലയാളികളെല്ലാം ഈ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. പെണ്‍കുട്ടി ഉപയോഗിച്ചത് കത്തിയാണെന്ന് വാര്‍ത്ത. ചോര ഒലിച്ചത് കണ്ടവര്‍ അയല്‍ക്കാരാകാം. സ്വാമിയെന്നു പേരുള്ള പീഡകന്‍ നിലവിളിച്ചത് അയല്‍ക്കാര്‍ കേട്ടിട്ടുണ്ടാകാം. ആദ്യം കണ്ടവര്‍, പിന്നീട് കണ്ടവര്‍, അതു കഴിഞ്ഞ് കണ്ടവര്‍, സ്ഥലത്തെ രക്തക്കറ, അയാള്‍ വന്നുപോയ സമയം, പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി, അയാളുടെ മൊഴി : ഇതൊക്കെയാണ് പരിക്കേറ്റയാളുടെ പരാതി പ്രകാരം അന്വേഷിക്കപ്പെടുക, അല്ലേ? പെണ്‍കുട്ടി പരാതിപ്പെട്ടോ? അവളുടെ രക്ഷയ്ക്കായി ആരുണ്ട്? കഴിഞ്ഞ കാലം അവള്‍ അനുഭവിച്ചെന്നു പറയുന്ന വേദനകള്‍ എങ്ങനെ തെളിവു സഹിതം ന്യായീകരിക്കും? ആരാണ് അവളോടൊപ്പം നില്‍ക്കുക? എപ്പോഴത്തേയും പോലെ ചോദ്യങ്ങള്‍ മാത്രമായി ഈ കേസ് അവസാനിക്കരുത്. നമ്മള്‍ ഓരോരുത്തരും അവളോടൊപ്പം ഉണ്ടാകണം. ഇല്ലെങ്കില്‍, നാളെ ഇതൊക്കെ ആവര്‍ത്തിക്കപ്പെടും. സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോകുന്ന വഴി നോക്കുക: പേട്ട സ്വദേശിനിയായ യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍, കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വര്‍ഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി അന്‍പത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ഇതിനു പിന്നാലെ വൈകിട്ടോടെയാണ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ ഇരുപത്തിമൂന്നു വയസ്സുള്ള യുവതിയെ 17 വയസ്സു മുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണു മൊഴി. യുവതിയുടെ അമ്മ പീഡനത്തിന് ഒത്താശ ചെയ്തിരുന്നതായും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നാണ് സ്വാമി പൊലീസിനു നല്‍കിയ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഇപ്പോള്‍ ഇരുപത്തിമൂന്നു വയസ്സുള്ള യുവതിയെ 17 വയസ്സു മുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണു മൊഴി. യുവതിയുടെ അമ്മ പീഡനത്തിന് ഒത്താശ ചെയ്തിരുന്നതായും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നാണ് സ്വാമി പൊലീസിനു നല്‍കിയ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്നും ആ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി എടുത്ത തീരുമാനവും അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി ജി. സുധാകരനും പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ട് വരണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നയാളാണെന്നും ജി. സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമാനമായ വിഷയം മുന്‍നിര്‍ത്തി മൂന്നു വര്‍ഷം മുന്‍പ് എഴുതിയ കവിതയും ജി. സുധാകരന്‍ പത്രക്കുറിപ്പിലൂടെ ഓര്‍മിപ്പിച്ചു. 'നീച ലിംഗങ്ങള്‍ മുറിയ്ക്കുന്ന പെണ്ണുങ്ങള്‍' എന്ന കവിത പുറത്തിറങ്ങിയപ്പോള്‍ തനിക്കെതിരെ നിരവധി മാന്യന്മാര്‍ രംഗത്തുവന്നിരുന്നു. ഇത് കവിതയാണോ എന്ന് പരിഹാസമുണ്ടായെന്നും എന്നാല്‍, ഇപ്പോള്‍ കേവലം കവിത മാത്രമല്ല ജീവിതാണെന്ന് തെളിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. യുവതിയുടെ വീട്ടില്‍ പൂജകള്‍ക്ക് എത്താറുള്ള ഹരി 17 വയസുമുതല്‍ പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ മൊഴി . അമ്മ പീഡനത്തിന് ഒത്താശചെയ്തുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. അമ്മ പൊലീസ് കസ്റ്റഡിയിലാണ്. കൊല്ലത്തെ ഒരു ആശ്രമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോള്‍ ആണ് അവിടെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇവരുമായി അടുക്കുന്നത്. പിന്‍ക്കാലത്ത് യുവതിയുടെ പിതാവ് രോഗബാധിതനായി കിടപ്പിലായതോടെ ഇയാള്‍ പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി ഇവരുടെ വീട്ടിലേക്ക് വന്ന് തുടങ്ങി. ഇതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ ആരംഭിച്ചത്. ഇക്കാര്യം അറിഞ്ഞിട്ടും യുവതിയുടെ അമ്മ കാര്യമായി പ്രതികരിച്ചില്ലെന്നാണ് ആരോപണം. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ മാതാവിനെതിരെയും ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. വീട്ടില്‍ പതിവു സന്ദര്‍ശനം നടത്തിയിരുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്ന് യുവതി അറിഞ്ഞിരുന്നു. തുടര്‍ന്ന് കത്തി കൈയില്‍ കരുതി സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്. രാത്രി 12.40ഓടെയാണ് 54 വയസുകാരനായ ഹരിസ്വാമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയിലായിരുന്നു ഇയാള്‍. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ജനനേന്ദ്രിയമെങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇപ്പോള്‍ ഇയാളുടെ ആരോഗ്യനിലയില്‍ മെച്ചമുണ്ട്. 15 വയസു മുതല്‍ പീഡനം പതിവാക്കിയ സ്വാമിക്കെതിരെ പോസ്‌കോ കുറ്റം ചുമത്തിയും കേസെടുത്തിട്ടുണ്ട്. യുവതിയ്‌ക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആത്മരക്ഷയ്ക്കായി ചെയ്ത കൃത്യമെന്ന നിലയിലാണ് പൊലീസ് വിഷയം കൈകാര്യം ചെയ്യുന്നത്.