Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫുമാര്‍ ക്രൂരമായ വംശവെറിയും സമ്മര്‍ദ്ദവും നേരിടുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: നഴ്സുമാരും മിഡ്വൈഫുമാരും ക്രൂരമായ വംശവെറിക്കും സമ്മര്‍ദത്തിനും ഇരകളാകുന്നതായി റിപ്പോര്‍ട്ട്. ഇവരുടെ റെഗുലേറ്റര്‍ കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ട്. മോശം തീരുമാനങ്ങള്‍ എടുക്കുന്ന, ദൂഷ്യഫലം ഉളവാക്കുന്ന പെരുമാറ്റങ്ങളും, തീരുമാനങ്ങളില്‍ കാലതാമസവുമാണ് എന്‍എംസിയില്‍ അരങ്ങ് തകര്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ അംഗങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുന്‍ ചീഫ് പ്രോസിക്യൂട്ടര്‍ നാസിര്‍ അഫ്സല്‍ നടത്തിയ സ്വതന്ത്ര്യ അന്വേഷണം പറയുന്നു. ഇത് നഴ്സുമാരെയും മിഡ്വൈഫുമാരെയും അവരുടെ പരിചരണത്തിലുള്ള രോഗികളെയും അപകടത്തിലാക്കുന്നു.

യുകെയിലെ 808,000-ലേറെ നഴ്സിംഗ്, മിഡ്വൈഫറി പ്രൊഫഷണലുകളുടെ റെഗുലേറ്റരാണ് എന്‍എംസി. നഴ്സ്, മിഡ്വൈഫ് എന്നിവര്‍ക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യാന്‍ രജിസ്റ്റര്‍ സൂക്ഷിക്കുന്നത് ഇവരാണ്. ഇവരുടെ രജിസ്ട്രേഷന്‍ നേടിയ ശേഷമാണ് ആശുപത്രികള്‍, ജിപി പ്രാക്ടീസ്, കെയര്‍ ഹോം, മറ്റേണിറ്റി യൂണിറ്റ്, കമ്മ്യൂണിറ്റി സര്‍വ്വീസുകള്‍, പ്രിസണ്‍, എഡ്യുക്കേഷന്‍ എന്നീ രംഗങ്ങളില്‍ സേവനം നല്‍കാന്‍ കഴിയുക. 'നല്ല നഴ്സുമാര്‍ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം അന്വേഷണം നേരിടുമ്പോള്‍, മോശം നഴ്സുമാര്‍ ഒരു നടപടിയും ഇല്ലാതെ രക്ഷപ്പെടുന്നു. സിസ്റ്റം വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാത്തതാണ് ഇതിന് കാരണം', അഫ്സല്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window