Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
റുവാന്‍ഡ പദ്ധതി തള്ളിയതോടെ അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ധിക്കാന്‍ സാധ്യത
reporter

ലണ്ടന്‍: റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം കീര്‍ സ്റ്റാര്‍മര്‍ ഉപേക്ഷിച്ചതോടെ അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് കുതിച്ചുയരുമെന്ന് ആശങ്കയും ഉടലെടുക്കുന്നുണ്ട്. ഇതിനിടെ മനുഷ്യക്കടത്ത് സംഘങ്ങളെ തീവ്രവാദികളായി പരിഗണിക്കാന്‍ പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നു. ഇത്തരക്കാര്‍ക്ക് യുകെയിലും, വിദേശയാത്രയിലും ഉപരോധം ഏര്‍പ്പെടുത്താനും, ഇന്റര്‍നെറ്റ്, സാമ്പത്തിക നിയന്ത്രണങ്ങള്‍ നടപ്പാക്കാനും, ലംഘിച്ചാല്‍ അഞ്ച് വര്‍ഷം ജയിലും ലഭിക്കുന്ന വിധത്തിലാണ് നിയമനിര്‍മ്മാണം. അടുത്ത ആഴ്ചയിലെ കീര്‍ സ്റ്റാര്‍മറുടെ ആദ്യ പ്രസംഗത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.. ഇത് പ്രകാരം പോലീസ്, ബോര്‍ഡര്‍ ഫോഴ്സ്, ഇന്റലിജന്‍സ് എന്നിവര്‍ക്ക് മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് എതിരെ ഗുരുതര കുറ്റകൃത്യ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. മനുഷ്യക്കടത്ത് സംഘങ്ങള്‍ ശിക്ഷിക്കപ്പെട്ടാലും, ഇല്ലെങ്കിലും ഈ ഉത്തരവ് പ്രയോഗിക്കാന്‍ കഴിയും. ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങളിലേക്കും തീവ്രവാദികള്‍ക്ക് എതിരായി ഉപയോഗിക്കുന്ന നടപടികള്‍ വിപുലീകരിക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ്. ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ ചാനല്‍ കടന്ന് ആദ്യ സംഘ കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ പ്രവേശിച്ചു. യുകെയുടെ പുതിയ ബോര്‍ഡര്‍ സെക്യൂരിറ്റി കമ്മാന്‍ഡ് മേധാവിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പുതിയ ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍. മുന്‍ യുകെ തീവ്രവാദ വിരുദ്ധ പോലീസ് മേധാവി നീല്‍ ബസുവിനാണ് ഏറ്റവും കൂടുതല്‍ സാധ്യത നിലനില്‍ക്കുന്നത്.

 
Other News in this category

 
 




 
Close Window