Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
Teens Corner
  Add your Comment comment
17 സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി: ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്: തമിഴ്‌നാട്ടില്‍62.08 ശതമാനം; ബിഹാറില്‍ 43 ശതമാനം
Text By: Team ukmalayalampathram
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ വിധിയെഴുതി വോട്ടര്‍മാര്‍. വൈകുന്നേരം അഞ്ചുമണി വരെ 59.7 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ് ആണ് നടന്നത്. ബംഗാളില്‍ 77.57 ശതമാനവും ത്രിപുരയില്‍ 76.10 ശതമാനവും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് ബിഹാറില്‍(43.32%) ആണ്. തമിഴ്നാട്ടില്‍ 62.08 ശതമാനം പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട്ടില്‍ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. 21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്.

രാജസ്ഥാനില്‍ 12 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളില്‍ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, ജിതേന്ദ്ര സിങ്, അര്‍ജുന്‍ റാം മേഘ്വാള്‍, സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവര്‍ ഒന്നാം ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.
 
Other News in this category

 
 




 
Close Window