Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
കിടപ്പറയില്‍ കാമുകന്‍ വീഡിയോ പിടിച്ചപ്പോളും അവള്‍ അവിശ്വസിച്ചില്ല. you are making a video, Bravo!! എന്നാണ് അവള്‍ വിശ്വാസത്തോടെ പറഞ്ഞത്. പക്ഷേ, അയാളത് വാട്‌സ് ആപ്പില്‍ ഇട്ടു. അപമാനിതയായ പെണ്‍കുട്ടി ഒടുവില്‍ മരണം വരിച്ച് മാനം രക്ഷിച്ചു.
reporter
2015 ഏപ്രിലിലാണ് ടിസിയാനോയുടെ സെക്‌സ് വീഡിയോകള്‍ അഞ്ച് പേരുടെ ഫോണിലേക്ക് വാട്‌സ് ആപ് വഴിയെത്തുന്നത്. ആ വീഡിയോകള്‍ ലഭിച്ചവരില്‍ ഒരാള്‍ സെര്‍ജിയോയിലുള്ള ടിസിയാനോയുടെ കാമുകനായിരുന്നു. ടിസിയാനോ അജ്ഞാതരായ പുരുഷന്‍മാര്‍ക്കൊപ്പം സെക്‌സ് ചെയ്യുന്നതായിരുന്നു വീഡിയോകളുടെ ഉള്ളടക്കം. ശര വേഗത്തിലാണ് പല പോണ്‍ വെബ്‌സൈറ്റുകളിലും അവ അപ് ലോഡ് ചെയ്യപ്പെട്ടത്.. അവളുടെ ആകാരത്തേക്കാള്‍, അതിലെ ലൈംഗിക വേഴ്ച്ചകളേക്കാള്‍ വീഡിയോയെ വൈറലാക്കിയത് അവള്‍ പോലും അറിയാതെ ഉരുവിട്ട വാക്കുകളായിരുന്നു. ' നിങ്ങള്‍ വീഡിയോ എടുക്കുകയാണോ, കേമം തന്നെ' (you are making a video, Bravo!!) എന്ന് ടിസിയാനോ ഉരുവിട്ട ആ വാക്കുകള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ട്രോളുകളും പരിഹാസ കമന്റുകളായും മാത്രമല്ല ടീ ഷര്‍ട്ടുകളില്‍ പോലും ആ വാക്കുകള്‍ ഇടം നേടി.

സ്വന്തം ലൈംഗിക വേഴ്ച്ചകള്‍ മറ്റുള്ളവരെ കാണിക്കാന്‍ ലജ്ജയില്ലാത്ത പെണ്‍കുട്ടികളെ പരാമര്‍ശിക്കുന്ന തരത്തില്‍ ആ പ്രയോഗത്തിന് സോഷ്യല്‍ മീഡിയ മറ്റൊരു മാനം നല്‍കി.

ടിസിയാന കരുത്തയായിരുന്നു അവള്‍ വീഡിയോയ്ക്ക് എതിരെ പൊരുതാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ വീഡിയോ നീക്കം ചെയ്യാനുള്ള ത്വരിത നടപടി ഒരു ഭാഗത്തു നിന്നുമുണ്ടായില്ല. തന്റെ സമ്മതത്തോടെയല്ല വീഡിയോ അപ് ചെയ്തതെന്ന വാദവുമായി കോടതിയെ സമീപിക്കുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. അവളെ ലോകം തിരിച്ചറിയാന്‍ തുടങ്ങി. പരിഹാസ വാക്കുകളും ശകാരങ്ങളും ഏറ്റ് അവള്‍ സ്വയം വെന്തു. ഇനിയീ പ്രശ്‌നം ഒരിക്കലും പരിഹരിക്കാനാവില്ലെന്ന ഭയത്താല്‍ ഒടുവില്‍ വീട്ടുമുറിയില്‍ ആ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.

'അവളെ ലഹരിക്കടിമയാക്കി ആരൊക്കെയോ ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ആ വീഡിയോ. ആ വീഡിയോയുടെ വിതരണത്തില്‍ വരെ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ട്, '. ആ അമ്മ പറയുന്നു. എന്റെ മകളെ തേജോവധം ചെയ്ത് ഇല്ലാതാക്കുക എന്നത് മാത്രമാണ് ആ വീഡിയോയുടെ ഉദ്ദേശം , അവര്‍ ആവര്‍ത്തിക്കുന്നു.
ടിസിയാന തന്റെ മുന്‍ കാമുകന് അയച്ച വീഡിയോ ആണ് പിന്നീട് പൊതു മാധ്യമങ്ങളില്‍ പ്രചരിച്ചതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window