Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
ഇസ്രയേല്‍ വിരുദ്ധ പ്രസ്താവനയില്‍ രണ്ടാമത്തെ സ്ഥാനാര്‍ഥിയേയും പിന്‍വലിച്ച് ലേബര്‍
reporter

ലണ്ടന്‍: ഇസ്രയേല്‍ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ തിരഞ്ഞെടുപ്പിലെ തങ്ങളുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെയും ലേബര്‍ പാര്‍ട്ടി പിന്‍വലി പിച്ച് . ഹിന്റ്‌ബേണില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ഗ്രഹാം ജോണ്‍സിനെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം ഇസ്രായേല്‍ വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് റോച്ച്‌ഡെയിലില്‍ നിന്നുള്ള അസ്ഹര്‍ അലിയ്കക്കുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. പാര്‍ട്ടി ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പില്‍ രണ്ട് പുതിയ സ്ഥാനാര്‍ത്ഥികളെ തിരയുകയാണ്. അസ്ഹര്‍ അലിയെ ആദ്യം പിന്തുണച്ച ലേബര്‍ പാര്‍ട്ടി നേതാവ് സ്റ്റാര്‍മര്‍ പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ തീരുമാനങ്ങളെ ന്യായീകരിക്കാന്‍ അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് നടത്തിയ സംഭാഷണത്തില്‍ ശ്രമിച്ചു.

മിഡില്‍ ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സമീപ മാസങ്ങളില്‍ ലേബര്‍ പാര്‍ട്ടിയെ ഭിന്നിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിക്കാന്‍ സ്റ്റാര്‍മര്‍ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് നിരവധി എംപിമാരും കൗണ്‍സിലര്‍മാരും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നുണ്ട്. ജോണ്‍സ് അന്വേഷണം നേരിടുകയാണ് എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അസ്ഹര്‍ അലി ഒക്ടോബറില്‍ സംസാരിച്ച അതേ പാര്‍ട്ടി മീറ്റിങ്ങില്‍ വച്ച് തന്നെയാണ് ജോണ്‍സും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഗൈഡോ ഫോക്സ് വെബ്സൈറ്റ് ജോണ്‍സിന്റെ ദൃശ്യത്തില്‍ വ്യക്തമാകുന്നുണ്ട്. ഓഡിയോ ദൃശ്യത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേനയില്‍ പോരാടുന്ന ബ്രിട്ടീഷുകാരെ ജയിലില്‍ അടയ്ക്കണമെന്ന് ജോണ്‍സ് പരാമര്‍ശിച്ചതായി വ്യക്തമാകുന്നുണ്ട്. ജനറല്‍ ഇലക്ഷന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പുതിയ പ്രതിസന്ധികള്‍ അവരുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 
Other News in this category

 
 




 
Close Window