Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.2268 INR  1 EURO=105.7753 INR
ukmalayalampathram.com
Thu 25th Dec 2025
 
 
UK Special
  Add your Comment comment
ഷ്രോപ്ഷയറില്‍ കനാലിന് താഴെ ഭീമന്‍ ഗര്‍ത്തം; വന്‍ അപകടം, ബോട്ടുകള്‍ കുടുങ്ങി
reporter

ഷ്രോപ്ഷയര്‍ (യുകെ): ഷ്രോപ്ഷയറിലെ വിറ്റ്ചര്‍ച്ചിലെ കെമിസ്ട്രി ഏരിയയില്‍ കനാലിന് താഴെ ഏകദേശം 50 മീറ്റര്‍ നീളവും വീതിയുമുള്ള ഭീമന്‍ ഗര്‍ത്തം (Sinkhole) രൂപപ്പെട്ടതിനെത്തുടര്‍ന്ന് വന്‍ അപകടം. കനാലിലെ വെള്ളം മിനിറ്റുകള്‍ക്കുള്ളില്‍ ഒഴുകിപ്പോയതോടെ മൂന്ന് ബോട്ടുകള്‍ കനാലിന്റെ തറയില്‍ കുടുങ്ങുകയും രണ്ടെണ്ണം ഗര്‍ത്തത്തിലേക്ക് വീഴുകയും ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെ 4.22ഓടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വെള്ളം പൂര്‍ണ്ണമായും വറ്റിയതോടെ ബോട്ടുകളില്‍ കുടുങ്ങിയിരുന്ന പത്തോളം പേരെ അഗ്‌നിശമന സേനാംഗങ്ങള്‍ സുരക്ഷിതമായി പുറത്തെടുത്തു. തകര്‍ന്ന കനാല്‍ഭിത്തിയിലൂടെ വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുകയും മണ്ണ് ഇടിയുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി നേരിടേണ്ടിവന്നു. പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പുലര്‍ച്ചെ 5.17ഓടെ അധികൃതര്‍ മേഖലയില്‍ അടിയന്തരാവസ്ഥ (Major Incident) പ്രഖ്യാപിച്ചു. വെസ്റ്റ് മെര്‍സിയ പൊലീസ്, ആംബുലന്‍സ് സര്‍വീസ്, എന്‍വയറോണ്‍മെന്റ് ഏജന്‍സി എന്നിവരുടെ നേതൃത്വത്തിലാണ് സംയുക്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

അപകടത്തെത്തുടര്‍ന്ന് കനാല്‍ ആന്‍ഡ് റിവര്‍ ട്രസ്റ്റ് ഈ ഭാഗത്ത് ബോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളം ഒഴിഞ്ഞുപോയതിനാലും ഗര്‍ത്തം രൂപപ്പെട്ടതിനാലും പ്രദേശം സുരക്ഷിതമല്ലെന്നും ജനങ്ങള്‍ ഇവിടേക്ക് വരരുതെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. കനാലിലെ വെള്ളം കുറഞ്ഞതോടെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്

 
Other News in this category

 
 




 
Close Window