Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
17 ലക്ഷത്തിന്റെ ലോക്കറ്റ് വിഴുങ്ങി, കാവലിരുന്ന് പൊലീസ്

ഒരു സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ ന്യൂസിലാന്‍ഡില്‍ നിന്നും വാര്‍ത്തയായി വരുന്നത്. 19,000 ഡോളര്‍ അതായത് ഏകദേശം 17 ലക്ഷം രൂപ വില വരുന്ന ഒരു പെന്‍ഡന്റ് വിഴുങ്ങി എന്ന് ആരോപിച്ച് 32 -കാരനായ ഒരു യുവാവിനെ ന്യൂസിലന്‍ഡ് പൊലീസ് നിരീക്ഷിക്കുകയാണ്. നവംബര്‍ 28 -ന് ഓക്ക്ലന്‍ഡിലെ പാര്‍ട്രിഡ്ജ് ജ്വല്ലേഴ്‌സില്‍ നിന്ന് ഒരു ലിമിറ്റഡ് എഡിഷന്‍ ഫാബെര്‍ജ് ഓക്ടോപസി പെന്‍ഡന്റ് ഇയാള്‍ തട്ടിയെടുത്തെന്നാണ് കേസ്. 1983 -ലെ ജെയിംസ് ബോണ്ട് ചിത്രം 'ഒക്ടോപസി'യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് ഈ ലിമിറ്റഡ് എഡിഷന്‍ പെന്‍ഡന്റ്.

എന്നാല്‍, മോഷണം നടത്തിയതിനു ശേഷം അത് ഒളിപ്പിക്കുന്നതിന് പകരം, വിഴുങ്ങി പുറത്തേക്ക് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍, പെന്‍ഡന്റ് വിഴുങ്ങി മിനിറ്റുകള്‍ക്കകം ഇയാളെ കടയ്ക്കുള്ളില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു. പെന്‍ഡന്റ് ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗ്രേ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. യുവാവ് പെന്‍ഡന്റ് വിഴുങ്ങി എന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി ഫലം കാത്തിരിക്കുകയാണ് പൊലീസ്. ഫലം വരുന്നതുവരെ ഇയാളെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. യുവാവിനെ+ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇയാളെ ഓക്ക്ലന്‍ഡ് ജില്ലാ കോടതിയില്‍ ഹാജരാക്കിയെങ്കിലും കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. അടുത്ത കോടതി നടപടികള്‍ ഡിസംബര്‍ 8 -ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനു മുന്‍പ് തെളിവുകള്‍ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് പൊലീസ്. എന്തായാലും സിനിമാ കഥകളെ വെല്ലുന്ന ഈ സംഭവത്തില്‍ കാണാതായ പെന്‍ഡന്റ് ഇനി പുറത്തു വരുമോ എന്ന് കാത്തിരുന്നു കാണണം.

 
Other News in this category

  • ഡല്‍ഹിയില്‍ നിന്ന് കൊച്ചിയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാവിന്റെ സ്യൂട്ട് കേസ് കാണാതായി
  • പട്ടിക്കൂട്ടില്‍ യുവതിയെ അടച്ചിട്ടിരിക്കുന്നു
  • സ്വിഗ്ഗി ഡെലിവെറി ഏജന്റായ യുവാവിന്റെ കദനകഥ
  • ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ദോശക്കട തുടങ്ങി
  • 17 ലക്ഷത്തിന്റെ ലോക്കറ്റ് വിഴുങ്ങി, കാവലിരുന്ന് പൊലീസ്




  •  
    Close Window