Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ലേബര്‍ പാര്‍ട്ടി മുന്നേറ്റം തുടരുന്നു, റിഫോം പാര്‍ട്ടിക്കും പിന്തുണ വര്‍ധിക്കുന്നു
reporter

ലണ്ടന്‍: എന്തെല്ലാം നല്ല കാര്യങ്ങള്‍ പറഞ്ഞാലും, കേള്‍ക്കില്ലെന്ന് ഉറപ്പിച്ച് നിന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും? ഇതാണ് ഇപ്പോള്‍ ഋഷി സുനാകിന്റെയും കണ്‍സര്‍വേറ്റീവുകളുടെയും സ്ഥിതി. എതിരാളികളായ ലേബര്‍ പാര്‍ട്ടിയും, നേതാവ് കീര്‍ സ്റ്റാര്‍മറും വലിയ കാര്യങ്ങളോ, പദ്ധതികളോ ഒന്നും മുന്നോട്ട് വെയ്ക്കുന്നില്ലെങ്കിലും ജനം അത് കാര്യമാക്കാത്ത സ്ഥിതിയാണ്. തങ്ങളുടെ മികച്ച പദ്ധിതകളും ശ്രദ്ധിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറാകുന്നുമില്ല. ഇതിന്റെയെല്ലാം ഫലമായി ലേബര്‍ പാര്‍ട്ടി ലീഡ് റെക്കോര്‍ഡിന് അരികിലേക്ക് എത്തിക്കുകയാണ്. തെരഞ്ഞെടുപ്പിന് 11 ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ ലേബറിനൊപ്പ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ടോറികള്‍. ഒബ്സേര്‍വറിനായി നടത്തിയ ഒപ്പീനിയം പോളില്‍ ലേബര്‍ 40 ശതമാനവുമായി ലീഡ് നിലനിര്‍ത്തുമ്പോള്‍, കണ്‍സര്‍വേറ്റീവുകള്‍ 20 ശതമാനവുമായി കിതയ്ക്കുകയാണ്.

കീര്‍ സ്റ്റാര്‍മറിന് കീഴിലുള്ള ഏറ്റവും വലിയ ലേബര്‍ ലീഡാണ് ഈ 20 പോയിന്റിന്റേത്. നിഗല്‍ ഫരാഗ് നയിക്കുന്ന റിഫേം യുകെ 16 ശതമാനവുമായി തൊട്ടുപിന്നില്‍ നില്‍ക്കുന്നതും ടോറികള്‍ക്ക് തലവേദനയാണ്. ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 ശതമാനത്തിലും, ഗ്രീനുകള്‍ 9 ശതമാനം വോട്ട് വിഹിതവും പ്രവചിക്കപ്പെടുന്നുണ്ട്. വോട്ടര്‍മാരില്‍ നല്ലൊരു ശതമാനവും ഇപ്പോഴും അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് ലേബര്‍ ആവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ സര്‍വ്വെകള്‍ വിശ്വസിക്കേണ്ടെന്ന് അവര്‍ പറയുന്നു. അതേസമയം ടോറികള്‍ക്ക് പ്രചരണത്തില്‍ കാര്യമായ മുന്നേറ്റം നേടാന്‍ കഴിയാത്തത് സുനാകിനും, സംഘത്തിനും ആശങ്കയായി മാറുകയും ചെയ്യുന്നു.

 
Other News in this category

 
 




 
Close Window