Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ആദ്യമായി വീട് വാങ്ങിയവരുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 408 പൗണ്ട് വര്‍ധന
reporter

ലണ്ടന്‍: ബ്രിട്ടനില്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് മോര്‍ട്ട്ഗേജുകള്‍ സുപ്രധാനമാണ്. എന്നാല്‍ റെക്കോര്‍ഡ് താഴ്ചയില്‍ നിന്നും റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക് പലിശ നിരക്കുകള്‍ കയറാന്‍ തുടങ്ങിയതോടെ പ്രധാനമായി തിരിച്ചടി നേരിട്ടത് ആദ്യമായി വീട് വാങ്ങുന്നവര്‍ക്കാണ്. അവസാന തെരഞ്ഞെടുപ്പ് വര്‍ഷത്തിന് ശേഷം ആദ്യ വീട് വാങ്ങുന്നവരുടെ പ്രതിമാസ മോര്‍ട്ട്ഗേജ് തിരിച്ചടവ് 61 ശതമാനം വര്‍ദ്ധിച്ചതായാണ് റൈറ്റ്മൂവ് വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി വീട് വാങ്ങുന്നവരുടെ ശരാശരി മോര്‍ട്ട്ഗേജ് തിരിച്ചടവ് പ്രതിമാസം 667 പൗണ്ട് എന്നത് 1075 പൗണ്ടിലേക്കാണ് ഉയര്‍ന്നത്. 408 പൗണ്ട് വര്‍ദ്ധനവാണ് ഉപഭോക്താക്കള്‍ക്ക് നേരിട്ടത്. 2022-ലാണ് ഈ മാറ്റത്തില്‍ അധിക പങ്കും വന്നുചേര്‍ന്നത്. പണപ്പെരുപ്പം നേരിടാനുള്ള ആയുധമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചപ്പോള്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ക്കും ചെലവേറി.

ബേസ് റേറ്റ് ഉയര്‍ത്തിയത് മുതല്‍ മോര്‍ട്ട്ഗേജ് നിരക്കുകളും വര്‍ദ്ധിച്ചു. കഴിഞ്ഞ ആഴ്ചയും ബേസ് റേറ്റ് 5.25 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചത്. 2021 ജൂലൈയ്ക്ക് ശേഷം ആദ്യമായി പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് എത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. വര്‍ഷത്തിന്റെ അവസാനത്തോടെ ഒന്നോ, രണ്ടോ തവണ മാത്രമാകും ബേസ് റേറ്റ് കുറയ്ക്കാന്‍ നടപടിയുണ്ടാകുകയെന്നാണ് വിപണികള്‍ പ്രവചിക്കുന്നത്. 20 ശതമാനം ഡെപ്പോസിറ്റുമായി അഞ്ച് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജ് റേറ്റ് എടുക്കാന്‍ 5.09 ശതമാനമാണ് നിരക്ക് വരുന്നത്. 2019-ല്‍ ഇത് 2.24 ശതമാനമായിരുന്നുവെന്ന് യുകെ ഫിനാന്‍സ് ഡാറ്റ പറയുന്നു. കൂടാതെ ആദ്യമായി വീട് വാങ്ങുന്നവരുടെ ശരാശരി ചെലവ് 227,757 പൗണ്ടിലാണ്.

 
Other News in this category

 
 




 
Close Window