Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് നേരിട്ടത് യുകെ കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണം
reporter

ലണ്ടന്‍: എന്‍എച്ച്എസ് നേരിട്ട സൈബര്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ജൂണ്‍ മൂന്നിന് നടന്ന സൈബര്‍ ആക്രമണം യു കെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തോതിലുള്ളതായിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. എന്‍എച്ച്എസ്സിന്റെ ബ്ലഡ് ടെസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ആയ സിനോവിസിന്റെ സര്‍വറുകളില്‍ നിന്നാണ് സൈബര്‍ ആക്രമണത്തിലൂടെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. ഇതിന് പിന്നില്‍ റഷ്യന്‍ സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പായ ക്വിലിന്‍, ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൈബര്‍ ആക്രമണത്തിലൂടെ കൈക്കലാക്കിയ 400 GB വരുന്ന വിവരങ്ങള്‍ അവരുടെ ഡാര്‍ക്ക് നെറ്റ് വെബില്‍ കൂടി പങ്കിട്ടിരുന്നു. വിവരങ്ങള്‍ കൈക്കലാക്കിയതിനുശേഷം സിനോവിസില്‍ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമവും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി.

ബ്ലഡ് ടെസ്റ്റ് നടത്തിയതിന്റെ റിസള്‍ട്ട് പുറത്തുവിട്ടതിന്റെ തെളിവുകള്‍ ഇല്ലെങ്കിലും ഇതിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഒരു പ്രസ്താവനയില്‍ അറിയിച്ചു. യുകെയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ഹാനികരമായ സൈബര്‍ ആക്രമണമായിരുന്നു ഇതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ സിയാറന്‍ മാര്‍ട്ടിന്‍ പറഞ്ഞു. 3000ത്തിലധികം ആശുപത്രികളുടെ ആയിരക്കണക്കിന് ജിപി അപ്പോയിന്‍മെന്റുകളും സൈബര്‍ ആക്രമണം മൂലം തടസ്സപ്പെട്ടതയാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് . രോഗികളുടെ പേരുകള്‍, ജനനത്തീയതി, എന്‍എച്ച്എസ് നമ്പറുകള്‍, രക്തപരിശോധനയുടെ വിവരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ മോഷ്ടിക്കപ്പെട്ടു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

 
Other News in this category

 
 




 
Close Window