നോട്ട് നിരോധനത്തിന്റെ നേട്ടവും നഷ്ടങ്ങളും വിലയിരുത്താന്‍ സമയമായി. ജനങ്ങള്‍ കഷ്ടപ്പെട്ടതൊഴികെ മറ്റൊരു നോട്ടവും പ്രത്യക്ഷത്തില്‍ ഇന്ത്യാ രാജ്യത്ത് ഉണ്ടായില്ല. ഭാവിയില്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ക്രെഡിറ്റ് കാര്‍ഡ് മുഖേന വാങ്ങേണ്ടി വരുമെന്നൊരു മുന്നറിയിപ്പ് വ്യക്തമായി. തിരഞ്ഞെടുപ്പില്‍ ചെലവാക്കാന്‍ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ സ്വരൂപിച്ച പഴയ കറന്‍സി വെറും കടലാസായെന്നു തിരിച്ചറിഞ്ഞു. പേ ടിഎം പോലെയുള്ള വന്‍ കക്ഷികള്‍ ഭരിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും തെളിഞ്ഞു. കോര്‍പ്പറേറ്റുകളുടെ രാജ്യമായി മാറാന്‍ മാത്രം സാമ്പത്തികമായി വളര്‍ന്നോ ഇന്ത്യൟ ഇല്ല എന്നു തന്നെയാണു മറുപടി. പട്ടിണിയും നിരക്ഷതയും മാറ്റിയിട്ടു പോരോ ഡിജിറ്റല്‍ കറന്‍സി... എല്ലാ വീട്ടിലും കക്കൂസുണ്ടായതിനു ശേഷം പോരേ പണത്തിന്റെ പരിഷ്കാരം... നോട്ട് നിരോധനം ജനങ്ങളെ പൊറുതി മുട്ടിക്കുകയാണ്. കള്ളപ്പണം പുറത്തിറങ്ങുമെന്ന് പറഞ്ഞിട്ട് ഒരു ചുക്കും വെളിയില്‍ വന്നില്ല. ഇനി നഷ്ടങ്ങളുടെ നിര നോക്കാം. ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് അസാധുവാക്കലിലേക്ക് നയിച്ച സാഹചര്യം വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാലിപ്പോള്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്താന്‍ സാധിക്കാത്തത് എന്താണെന്നുള്ളതിന് അവിശ്വസനീയമായ വിശദീകരണവുമായെത്തിയിരിക്കുകയാണ് ആര്‍ബിഐ. ജീവന് ഭീഷണിയാണെന്നതാണ് നോട്ട് അസാധുവാക്കലിന്റെ കാരണം വെളിപ്പെടുത്താതിരിക്കാന്‍ ആര്‍ബിഐ പുതുതായി മുന്നോട്ട് വയ്ക്കുന്ന വിശദീകരണം. രാജ്യ സുരക്ഷയ്ക്കും, ജീവനും ഭീഷണിയായിരിക്കും ഇതെന്നാണ് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്ക് ആര്‍ബിഐ നല്‍കിയിരിക്കുന്ന മറുപടി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ആരുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നതിലുള്ള ദുരൂഹത ഇതോടെ ഉത്തരമില്ലാതെ തുടരുകയാണ്. കേന്ദ്ര സര്‍ക്കാരാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയതെന്നായിരുന്നു ആര്‍ബിഐ അടുത്തിടെ വ്യക്തമാക്കിയത്. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കുകയും കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിക്കുകയുമായിരുന്നു എന്നുമാണ് നവംബറില്‍ കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത്. കേന്ദ്രത്തിന്റേയും, ആര്‍ബിഐയുടേയും ഭാഗത്ത് നിന്നുമുണ്ടാകുന്ന വിരുദ്ധ പരാമര്‍ശങ്ങളിലൂടെ ആര്‍ബിഐയുടെ പ്രവര്‍ത്തനവും, പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ശൈലിയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ജനുവരിയില്‍ ശമ്പളവിതരണം തുടങ്ങിയിട്ടും കേരളത്തിലെ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടില്ല. കറന്‍സിക്ഷാമം മൂലം വന്‍കിട ചെറുകിട ഇടപാടുകാര്‍ ഒരുപോലെ ബാങ്കുകളോട് അകന്നു നില്‍ക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഡിസംബര്‍ അവസാനത്തെ കണക്ക് പ്രകാരം ദൈനംദിന ഇടപാടുകളില്‍ 10 ലക്ഷം കോടി രൂപയുടെ കുറവാണ് ബാങ്കിങ് മേഖല നേരിടുന്നത്. സര്‍ക്കാര്‍ ട്രഷറിയിലെ കണക്ക് കൂടി ഇതിനൊപ്പം ചേര്‍ത്താൽ തുക ഇരട്ടിയാകും. കഴിഞ്ഞ മാസം അവസാനം സംസ്ഥാന സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടകണക്ക് അനുസരിച്ച് പെന്ഷന് ഇനത്തില്‍ അനുവദിച്ച് 250 കോടിയിലേറെ രൂപ ട്രഷറിയില്‍ നിന്ന് പിന്‍വലിച്ചിട്ടില്ല. കറന്‍സി ക്ഷാമാണ് ഇതിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ജനുവരിയില്‍ ശമ്പളവിതരണം തുടങ്ങിയിട്ടും കേരളത്തിലെ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടില്ല. കറന്‍സിക്ഷാമം മൂലം വന്‍കിട ചെറുകിട ഇടപാടുകാര്‍ ഒരുപോലെ ബാങ്കുകളോട് അകന്നു നില്‍ക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഡിസംബര്‍ അവസാനത്തെ കണക്ക് പ്രകാരം ദൈനംദിന ഇടപാടുകളില്‍ 10 ലക്ഷം കോടി രൂപയുടെ കുറവാണ് ബാങ്കിങ് മേഖല നേരിടുന്നത്. സര്‍ക്കാര്‍ ട്രഷറിയിലെ കണക്ക് കൂടി ഇതിനൊപ്പം ചേര്‍ത്താൽ തുക ഇരട്ടിയാകും. കഴിഞ്ഞ മാസം അവസാനം സംസ്ഥാന സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടകണക്ക് അനുസരിച്ച് പെന്ഷന് ഇനത്തില്‍ അനുവദിച്ച് 250 കോടിയിലേറെ രൂപ ട്രഷറിയില്‍ നിന്ന് പിന്‍വലിച്ചിട്ടില്ല. കറന്‍സി ക്ഷാമാണ് ഇതിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ജനങ്ങള്‍ക്ക് എന്തു നേട്ടമുണ്ടായെന്നൊരു കണക്കെടുപ്പും നടത്തേണ്ടി വരും. അതു തന്നെയാണ് അറിയേണ്ടത്. ലോകം ഇപ്പോഴൊന്നും അവസാനിക്കില്ല. അതുവരെ ഇന്ത്യക്കാര്‍ വലിയ ദുരിതത്തിലേക്ക് എത്താന്‍ ഇടവരാതിരിക്കട്ടെ. അങ്ങനെയൊരു ദുരന്തത്തിലേക്ക് തള്ളി വിടാതിരിക്കാനുള്ള ബുദ്ധിയും വിവേകവും പ്രധാനമന്ത്രിക്ക് ഉണ്ടാവട്ടെ.