Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രണ്ടാം തരംഗം നമ്മുടെ ക്ഷമയും വേദന സഹിക്കാനുള്ള ശേഷിയും പരീക്ഷിക്കുന്നു: ഈ കൊടുങ്കാറ്റ് രാജ്യത്തെ നടുക്കി - നരേന്ദ്രമോദി
Reporter
കോവിഡ് 19 ന്റെ രണ്ടാം തരംഗം രാജ്യത്തിന്റെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ത പറഞ്ഞു. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

'വാക്‌സിനെക്കുറിച്ചുള്ള ഏതെങ്കിലും കിംവദന്തികളില്‍ ആളുകള്‍ വീഴരുത്. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് നിങ്ങള്‍ എല്ലാവരും മനസ്സിലാക്കണം. 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നത് ആയിരിക്കും' - പ്രധാനമന്ത്രി മോദി പറഞ്ഞു.

തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ല്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരായ നഴ്‌സുമാരോടും ഡോക്ടര്‍മാരോടും കോവിഡ് മുന്‍നിര പ്രവര്‍ത്തകരോടും നിലവിലെ അവസ്ഥ പങ്കുവെയ്ക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

'കോവിഡ് - 19 നമ്മുടെ ക്ഷമയും വേദന സഹിക്കാനുള്ള ശേഷിയും പരീക്ഷിക്കുന്ന ഒരു സമയത്താണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവരില്‍ പലരും നമ്മളെ അകാലത്തില്‍ വേര്‍പിരിഞ്ഞു. ആദ്യ തരംഗത്തെ വിജയകരമായി നേരിട്ട ശേഷം, രാജ്യത്തിന്റെ മനോവീര്യം ഉയര്‍ന്നതായിരുന്നു. എന്നാല്‍, ഈ കൊടുങ്കാറ്റ് (രണ്ടാമത്തെ തരംഗം) രാജ്യത്തെ നടുക്കി,' - മോദി പറഞ്ഞു. ജനങ്ങളെ അശ്രാന്തമായി സേവിക്കുന്ന ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും അദ്ദേഹം പ്രശംസിച്ചു.

45 വയസ്സിനു മുകളിലുള്ളവര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ വാക്‌സിനേഷന്‍ പരിപാടി തുടരുമെന്നും മോദി ഉറപ്പ് നല്‍കി. മെയ് ഒന്നുമുതല്‍ എല്ലാ മുതിര്‍ന്നവരെയും വാക്‌സിന്‍ എടുക്കാന്‍ അനുവദിച്ചുകൊണ്ട് ഇന്ത്യ ഒരു സുപ്രധാന നടപടി സ്വീകരിച്ചെന്നും പ്രധാനമന്ത്രി അറിയിച്ചു.

നിലവില്‍, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വാക്‌സിന്‍ ഡ്രൈവില്‍ 45 വയസ്സിന് മുകളിലുള്ളവരും ആരോഗ്യ സംരക്ഷണ, നിയുക്ത വാക്‌സിനേഷന്‍ സൈറ്റുകളിലെ മുന്‍നിര തൊഴിലാളികളെയും മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. മെയ് ഒന്നുമുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാവുന്നതാണ്. സ്വകാര്യ വ്യക്തികള്‍ക്ക് വാക്‌സിന്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുന്നതാണ്.

വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്നതിന്റെ 50% നേരിട്ട് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വില്‍ക്കാന്‍ കഴിയും. ബാക്കിയുള്ളത് 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമായി തുടരുന്ന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രചാരണത്തിനായി കേന്ദ്രത്തിലേക്ക് നല്‍കണം. സ്വകാര്യ വില്‍പ്പന ആരംഭിച്ചു കഴിഞ്ഞാല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ വാക്‌സിനുകള്‍ വാങ്ങേണ്ടി വരും. അല്ലെങ്കില്‍ ഈ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ വാങ്ങേണ്ടി വരും. ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ സൗജന്യ വാക്‌സിനേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window