Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ടോറി പാര്‍ട്ടിയില്‍ കാലു മാറ്റം
reporter

ലണ്ടന്‍: പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ടോറി പാര്‍ട്ടിയിലെ കാലുമാറ്റം തുടരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് എംപി മാര്‍ക്ക് ലോഗന്‍, അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ലേബറിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞു, 'ബ്രിട്ടീഷ് ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം തിരികെ കൊണ്ടുവരാന്‍' ലേബര്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് പറഞ്ഞു. നേരത്തെ രണ്ട് എംപിമാരായ നതാലി എല്‍ഫിക്കും ഡാന്‍ പോള്‍ട്ടറും ഈ മാസം ആദ്യം ലേബറില്‍ ചേരുന്നതിനായി ടോറിപാര്‍ട്ടി വിട്ടിരുന്നു. കൂടാതെ അച്ചടക്ക ലംഘനത്തിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപി ലൂസി അലന്‍ പാര്‍ട്ടി വിട്ട് എതിരാളികളായ റിഫോം പാളയത്തില്‍ എത്തി. തന്റെ സീറ്റില്‍ മത്സരിക്കാത്ത ലൂസി അലന്‍ തന്റെ മണ്ഡലത്തിലെ റിഫോം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയായിരുന്നു. ടെല്‍ഫോര്‍ഡിന്റെ സ്ഥാനമൊഴിയുന്ന എംപിയായ ലൂസി അലന്‍, മണ്ഡലത്തിലെ അടുത്ത എംപിയാകാന്‍ എതിരാളിയായ റിഫോം പാര്‍ട്ടിക്ക് വേണ്ടി നിലകൊള്ളുന്ന അലന്‍ ആഡംസിനെ പിന്തുണയ്ക്കുന്നതായി X-ല്‍ പറഞ്ഞു.

ഒരു പതിറ്റാണ്ട് മുമ്പ് താന്‍ ചേര്‍ന്ന പാര്‍ട്ടിയില്‍ നിന്ന് ഇപ്പോള്‍ ടോറി പാര്‍ട്ടിയെ തിരിച്ചറിയാന്‍ കഴിയില്ലെന്നു മാര്‍ക്ക് ലോഗന്‍ പറയുന്നു. 2019 ല്‍ ലോഗന്‍ തന്റെ സീറ്റ് വെറും 378 ഭൂരിപക്ഷത്തില്‍ വിജയിച്ചു, ഇത് രാജ്യത്തെ ഏറ്റവും നാമമാത്രമായ ഒന്നായിരുന്നു. ബ്രക്സിറ്റിനെ പിന്തുണച്ച ലോഗന്‍, അവര്‍ തന്റെ മുന്‍ മണ്ഡലത്തിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തു എന്നും പറഞ്ഞു. ലേബറിനെ പിന്തുണയ്ക്കാനുള്ള തന്റെ തീരുമാനം വിശദീകരിച്ചുകൊണ്ട് ലോഗന്‍ പറഞ്ഞത് :'ബ്രിട്ടീഷ് പൊതുജീവിതത്തിലേക്ക് ശുഭാപ്തിവിശ്വാസം തിരികെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.' എന്നാണ്.

സുനാകിനെ ടോറി നേതാവാകാന്‍ പിന്തുണച്ച ലോഗന്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി വിമര്‍ശിച്ചില്ല, തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ 'തല ഉയര്‍ത്തി രാഷ്ട്രീയം വിടാം' എന്ന് പറയുകയൂം ചെയ്തു. എംപി ആകുന്നതിന് മുമ്പ് ലോഗന്‍ യുകെ ഫോറിന്‍ ഓഫീസില്‍ ജോലി ചെയ്യുകയും ബ്രിട്ടീഷ് കോണ്‍സുലേറ്റ്-ജനറല്‍ ഷാങ്ഹായില്‍ കമ്മ്യൂണിക്കേഷന്‍സ് തലവനായിരുന്നു.

2022-ല്‍, ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ച് മന്ത്രിതല സഹായി എന്ന സ്ഥാനം അദ്ദേഹം ഉപേക്ഷിക്കുകയും ചെയ്തു. പല മുന്‍ മന്ത്രിമാരും, എംപിമാരും അടക്കം വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. സുനാകിന് കനത്ത ആഘാതം നല്‍കിക്കൊണ്ട് ക്യാബിനറ്റ് മന്ത്രി മൈക്കിള്‍ ഗോവും ആ വഴിയേ ആണ്. 2015 മുതല്‍ നാല് കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ സേവനം നല്‍കിയ കമ്മ്യൂണിറ്റീസ് സെക്രട്ടറി തന്റെ സറേ ഹീത്തിലെ സീറ്റില്‍ നിന്നും മത്സരിക്കില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് പ്രഖ്യാപിക്കുന്ന 77-ാമത്തെ കണ്‍സര്‍വേറ്റീവ് എംപിയായിരുന്നുമൈക്കിള്‍ ഗോവ്.

 
Other News in this category

 
 




 
Close Window