Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ട്രാക്കിങ് സംവിധാനം ഘടിപ്പിക്കാതെ തടവുകാരെ കൂട്ടത്തോടെ തുറന്നുവിട്ടു
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളിലെ 1700 തടവുകാരെ കൂട്ടത്തോടെ തുറന്നുവിട്ടപ്പോള്‍ ചിലരെ പുറത്തുവിട്ടത് ട്രാക്കിംങ് സംവിധാനം പോലും ഘടിപ്പിക്കാതെ. ശിക്ഷാകാലവധി പൂര്‍ത്തിയാകാത്ത തടവുകാരെ ഇത്തരത്തില്‍ വിട്ടയയ്ക്കുമ്പോള്‍ ഇവരെ ആവശ്യമെങ്കില്‍ ലൊക്കേറ്റു ചെയ്യാനായി ഇലക്ട്രോണിക് ട്രാക്കിങ് ടാഗ് ശരീരത്തില്‍ ഘടിപ്പിക്കണമെന്ന് നിബന്ധന ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം ടാഗിന്റെ ലഭ്യതക്കുറവും ഇതു ഘടിപ്പിക്കാനായി ഏറെ കാലതാമസം ഉണ്ടായതും പലര്‍ക്കും തുണയായി. ട്രാക്കിങ് സംവിധാനം ഘടിപ്പിക്കാതെയാണ് പല തടവുകാരും പുറത്തുപോയതെന്ന് ഇപ്പോള്‍ അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഇവരുടെ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്കും സമൂഹത്തിനാകെയും സുരക്ഷാഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണ് ഇതിലൂടെ സംജാതമാകുന്നത്.

ജയിലുകളില്‍ അധിക തിരക്ക് ഒഴിവാക്കാനായി കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് തുറന്നു വിട്ടത് 1700 തടവുകാരെയാണ്. നാലുവര്‍ഷത്തില്‍ താഴെമാത്രം ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയാണ് ഇത്തരത്തില്‍ നേരത്തെ മോചനം നല്‍കി വിട്ടയച്ചത്. ഇതില്‍ ഡൊമെസ്റ്റിക് അബ്യൂസ് (ഗാര്‍ഹിക പീഡനം) സെക്‌സ് ഒഫെന്‍സ് ( ലൈംഗിക കുറ്റകൃത്യങ്ങള്‍) എന്നിവയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നവരെ ശിക്ഷാ ഇളവ് നല്‍കുന്നതില്‍നിന്നും ഒഴിവാക്കിയിരുന്നു. പുറത്തുവിടുന്നവരെ ട്രാക്ക് ചെയ്യാനായി ഇലക്ട്രോണിക് ടാഗ് കാലില്‍ ഘടിപ്പിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ വീട്ടില്‍തന്നെ കഴിയണമെന്നു നിര്‍ദേശിച്ചും ഇതു പാലിക്കുന്നുണ്ടോ എന്നറിയാന്‍ കഴിയും വിധം ട്രാക്കിങ് ടാഗ് ധരിപ്പിച്ചുമാണ് പ്രതികളെ വിട്ടയക്കേണ്ടിയിരുന്നത്. എന്നാല്‍ പലരുടെയും കാര്യത്തില്‍ ഇത് വാക്കാലുള്ള നിര്‍ദേശത്തില്‍ ഒതുങ്ങി.

ജയില്‍മോചിതരായ പലരുടെയും കൃറ്റകൃത്യങ്ങള്‍ക്ക് ഇരയായവരെ അറിയിക്കാതെയാണ് ഇവര്‍ക്ക് മോചനം നല്‍കിയതെന്ന വിമര്‍ശനം ശക്തമായിന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ ഇലക്ട്രോണിക് ടാഗ് പലര്‍ക്കും നല്‍കിയില്ലെന്നുള്ള വാര്‍ത്തയും പുറത്തുവരുന്നത്. കുറ്റവാളികള്‍ പലരും പുറത്തുവന്നതോടെ ഇവരുടെ അക്രമത്തിന് ഇരയായവര്‍ പലരും പേടിച്ചു കഴിയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പൊലീസിന് മൊഴി നല്‍കിയതിന്റെയും ശിക്ഷ ഉറപ്പാക്കാന്‍ നിയമ നടപടികള്‍ കൈക്കൊണ്ടതിന്റെയും പേരില്‍ കുറ്റവാളികളില്‍നിന്നും വീണ്ടും അക്രമം ഉണ്ടാകുമോ എന്ന ഭയമാണ് പലര്‍ക്കുമുള്ളത്. ഇരകളായവര്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍പോലും സമയം നല്‍കാതെയും പലരെയും അറിയിക്കാതെയുമാണ് കുറ്റവാളികളെ മോചിപ്പിച്ചതെന്നാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് വിക്ടിംസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. വിമര്‍ശനങ്ങള്‍ ഒരുവഴി തുടരുമ്പോളും വരും മാസങ്ങളില്‍ കൂടുതല്‍ തടവുകാരെ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് ജയില്‍ വകുപ്പ്. പുറത്തുവന്ന പ്രതികളെ സ്വീകരിക്കാന്‍ പലരും ലംബോഗിനി ഉള്‍പ്പെടെയുള്ള ആഡംബര കാറുകളിലെത്തിയതും ജയിലിലെ അസൗകര്യങ്ങളെക്കുറിച്ച് പ്രതികള്‍ വാചാലരായതും കഴിഞ്ഞദിവസങ്ങളില്‍ ബ്രിട്ടനില്‍ വലിയ വാര്‍ത്തയായിരുന്നു.

 
Other News in this category

 
 




 
Close Window