Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ നഴ്‌സുമാരുടെ ശമ്പളം 5.5 ശതമാനം വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം പര്യാപ്തമല്ലെന്ന് ആര്‍സിഎന്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ നഴ്‌സുമാരുടെ ശമ്പളം 5.5 ശതമാനം വര്‍ധിപ്പിക്കുമെന്ന ലേബര്‍ സര്‍ക്കാര്‍ വാഗ്ദാനം പര്യാപ്തമല്ലെന്ന് റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) അറിയിച്ചു. ലേബര്‍ സര്‍ക്കാര്‍ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ന്യായമായ പരിഗണന നല്‍കണമെന്നും ആര്‍സിഎന്‍ ആവശ്യപ്പെട്ടു. ആര്‍സിഎന്‍ യൂണിയനിലെ 1,45,000 അംഗങ്ങള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടിങിലാണ് ഇക്കാര്യം അറിയിച്ചത്. വോട്ടിങില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും കുറഞ്ഞ ശമ്പള വര്‍ധനവില്‍ അതൃപ്തി രേഖപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചതിന് തൊട്ടുപിന്നാലെ 2024-2025 ലെ ശമ്പള വര്‍ധനവ് ജൂലൈ അവസാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശമ്പള വര്‍ധനവ് തൃപ്തികരമല്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങിന് അയച്ച കത്തില്‍ ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ നിക്കോള റേഞ്ചര്‍ വ്യക്തമാക്കി.

നഴ്‌സിങ് ജീവനക്കാര്‍ തങ്ങള്‍ക്കും അവരുടെ രോഗികള്‍ക്കും എന്‍എച്ച്എസിനും വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ചുവെന്നും ഉടനടി ഒരു പണിമുടക്കിന് യൂണിയന്‍ ആലോചിക്കുന്നില്ലന്നും ആര്‍സിഎന്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 2022 അവസാനത്തിലും 2023 ന്റെ തുടക്കത്തിലും ആര്‍സിഎന്‍ യൂണിയന്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ മറ്റ് യൂണിയനുകള്‍ അന്നത്തെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ അംഗീകരിച്ചതിനാല്‍ പണിമുടക്ക് അവസാനിച്ചു. ലേബര്‍ സര്‍ക്കാര്‍ എന്‍എച്ച്എസിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പള വര്‍ധനവിലെ പരിഗണന നഴ്‌സുമാര്‍ക്കും നല്‍കണമെന്ന് ആര്‍സിഎന്‍ ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window