Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
കാത്തിരിപ്പ് നീളുന്നു, രോഗികള്‍ കടുത്ത അതൃപ്തിയില്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യമേഖല തകര്‍ച്ചയിലായിട്ട് വര്‍ഷങ്ങളായി. കാത്തിരിപ്പ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇവരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ഫലം കാണുന്നില്ല. ഇതോടെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഏഴു ദശലക്ഷത്തിലേറെ ആളുകള്‍ ഇത്തരത്തില്‍ ചികിത്സ കാത്തിരിക്കുകയാണ്. കോവിഡ് കോവിഡ് മൂലവും നഴ്സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ ജീവനക്കാരുടെ കുറവും മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്‍എച്ച്എസിന് ഫണ്ട് തരുമ്പോള്‍ തന്നെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കണമെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു.

വെയ്റ്റിങ് ലിസ്റ്റ് കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വെയില്‍സ് സര്‍ക്കാരുമായി സഹകരിക്കാനുള്ള നീക്കത്തിലാണ് യുകെ. ലിവര്‍പൂളില്‍ നടക്കുന്ന ലേബറിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വെല്‍ഷ് സെക്രട്ടറി ജോ സ്റ്റീവന്‍സ് നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കി. വെയില്‍സിലെ എന്‍എച്ച്എസ് പ്രവര്‍ത്തനം എലുനെഡ് മോര്‍ഗന്റെ നേതൃത്വത്തിലുള്ള വെല്‍ഷ് സര്‍ക്കാരാണ് നിര്‍വ്വഹിക്കുന്നത്. യുകെയിലെ എന്‍എച്ച്എസിന്റെത് യുകെ സര്‍ക്കാരും. വെയില്‍സിലും സമാന രീതിയില്‍ ഉയര്‍ന്ന തോതില്‍ വെയ്റ്റിങ് ലിസ്റ്റുണ്ട്. രണ്ടുപേരും സഹകരിച്ച് ഈ മേഖലയിലെ പങ്കുവയ്ക്കലുകള്‍ എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളെ സുഗമമാക്കും. പരസ്പര സഹകരണത്തോടെ പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

 
Other News in this category

 
 




 
Close Window