Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
ഹാംഷെയര്‍ പൊലീസില്‍ 'ലൈവ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍' സാങ്കേതികവിദ്യ; കുറ്റവാളികളെ കണ്ടെത്താന്‍ ഹൈടെക് പരിശോധന
reporter

ലണ്ടന്‍: കുറ്റവാളികളെയും കോടതി ഉത്തരവുകള്‍ ലംഘിക്കുന്നവരെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഹാംഷെയര്‍ പൊലീസ് അത്യാധുനികമായ 'ലൈവ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍' (LFR) സാങ്കേതികവിദ്യ അവതരിപ്പിച്ചു. സതാംപ്ടന്‍ സിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള തിരക്കേറിയ ഇടങ്ങളിലാണ് ഹാംഷെയര്‍ ആന്‍ഡ് ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറി ഈ ഹൈടെക് പരിശോധന ആരംഭിച്ചത്.

ക്യാമറയില്‍ പതിയുന്ന മുഖങ്ങള്‍ തത്സമയം വിശകലനം ചെയ്ത് പൊലീസിന്റെ കൈവശമുള്ള കുറ്റവാളികളുടെ പട്ടികയുമായി ഒത്തുനോക്കുന്ന രീതിയിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഒരാളുടെ കണ്ണുകള്‍ തമ്മിലുള്ള അകലം, താടിയെല്ലിന്റെ നീളം തുടങ്ങിയ പ്രത്യേകതകള്‍ ഡിജിറ്റലായി അളന്ന് വ്യക്തികളെ തിരിച്ചറിയാനാണ് സാങ്കേതികവിദ്യ സഹായിക്കുന്നത്. കുറ്റവാളികളെ പിടികൂടുന്നതിനൊപ്പം കാണാതായവരെ കണ്ടെത്താനും സംവിധാനം പ്രയോജനകരമാണ്.

പരിശോധനകള്‍ സുതാര്യമായ രീതിയിലാണ് നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒളിച്ചുവെച്ച ക്യാമറകള്‍ക്ക് പകരം വ്യക്തമായി അടയാളപ്പെടുത്തിയ വാനുകളിലാണ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. സാധാരണക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി, കുറ്റവാളികളുടെ പട്ടികയില്‍ ഇല്ലാത്ത ചിത്രങ്ങള്‍ ഒരു മിനിറ്റിനുള്ളില്‍ തന്നെ സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യും. കടകളില്‍ നിന്നുള്ള മോഷണം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ ഷേര്‍ളി ഹൈ സ്ട്രീറ്റ് പോലുള്ള ഭാഗങ്ങളില്‍ സംവിധാനം വലിയ മാറ്റമുണ്ടാക്കുമെന്ന് സുപ്രണ്ട് അലക്‌സ് ചാര്‍ജ് പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലണ്ടനില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് 580 പേരെ പിടികൂടിയ വിജയം മുന്‍നിര്‍ത്തിയാണ് രാജ്യവ്യാപകമായി പരിശോധനകള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പിടികൂടിയവരില്‍ കോടതി ഉത്തരവുകള്‍ ലംഘിച്ച് പുറത്തിറങ്ങിയ 52 ലൈംഗിക കുറ്റവാളികളും ഉള്‍പ്പെടുന്നു. നിലവില്‍ ഹാംഷെയറില്‍ രണ്ട് വാനുകളാണ് പ്രവര്‍ത്തിക്കുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ വാനുകള്‍ വിന്യസിക്കാന്‍ ഹോം ഓഫീസ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പരിശോധന നടക്കുന്ന സ്ഥലങ്ങളെക്കുറിച്ച് ഒരാഴ്ച മുന്‍പ് തന്നെ പൊലീസിന്റെ വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ജനങ്ങളെ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി

 
Other News in this category

 
 




 
Close Window