Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
UK Special
  Add your Comment comment
കുട്ടികളിലും കൗമാരക്കാരിലും ഹൈപ്പര്‍ടെന്‍ഷന്‍ വര്‍ധിക്കുന്നു; എന്‍എച്ച്എസിന് പുതിയ വെല്ലുവിളി
reporter

ലണ്ടന്‍: രോഗികളുടെ ബാഹുല്യം മൂലം കടുത്ത സമ്മര്‍ദ്ദം നേരിടുന്ന എന്‍എച്ച്എസിന് മുന്നില്‍ ഇപ്പോള്‍ കുട്ടികളും കൗമാരക്കാരും പുതിയ ആരോഗ്യ വെല്ലുവിളി ഉയര്‍ത്തുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ഹൈപ്പര്‍ടെന്‍ഷന്‍) വര്‍ധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ സ്‌കൂള്‍ പ്രായക്കാര്‍ക്കിടയിലെ ഹൈപ്പര്‍ടെന്‍ഷന്‍ നിരക്ക് ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും, യുകെയില്‍ ഇതുവരെ കുട്ടികള്‍ക്കായി ദേശീയ തലത്തില്‍ രക്തസമ്മര്‍ദ്ദ പരിശോധനാ സംവിധാനം നിലവിലില്ല. ഇതുമൂലം പ്രശ്‌നത്തിന്റെ വ്യാപ്തിയും ഏറ്റവും അപകടസാധ്യതയുള്ള കുട്ടികളും ആരെന്നതും ആരോഗ്യവിദഗ്ധര്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നില്ല.

കൗമാരത്തില്‍ തന്നെ ഹൈപ്പര്‍ടെന്‍ഷന്‍ കണ്ടെത്തിയാല്‍ ഗൗരവമേറിയ രോഗങ്ങള്‍ തടയാനാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടാതെ പോകുന്നത് വൃക്കരോഗം, ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമിതവണ്ണം, വ്യായാമക്കുറവ്, ഉപ്പുകൂടിയ ഭക്ഷണം, അമിതമായി കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും ഉപയോഗിക്കുന്ന ജീവിതശൈലി എന്നിവയാണ് കുട്ടികളില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നുവരാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ചില കുട്ടികളില്‍ ഹൃദയവും വൃക്കയുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങളും ഇതിന് വഴിയൊരുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ തലത്തില്‍ തന്നെ രക്തസമ്മര്‍ദ്ദ പരിശോധന ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. പ്രൈമറി സ്‌കൂള്‍ അവസാനം നടത്തുന്ന ഉയരം-ഭാരം പരിശോധനയ്ക്കൊപ്പം രക്തസമ്മര്‍ദ്ദ പരിശോധനയും ഉള്‍പ്പെടുത്തുകയോ, കൗമാരക്കാര്‍ക്കായി പ്രത്യേക എന്‍എച്ച്എസ് ഹെല്‍ത്ത് ചെക്ക് ആരംഭിക്കുകയോ ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ഹൈപ്പര്‍ടെന്‍ഷന്‍ യുകെയിലെ അകാല മരണങ്ങള്‍ക്ക് പ്രധാന കാരണമായിരിക്കെ, ചെറുപ്പക്കാരില്‍ തന്നെ രോഗം കണ്ടെത്തി ജീവിതശൈലി മാറ്റങ്ങളിലൂടെ നിയന്ത്രിച്ചാല്‍ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍

 
Other News in this category

 
 




 
Close Window