Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് പ്രതിസന്ധി: ഇടനാഴികളില്‍ ചികിത്സ, രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണി
reporter

വിന്റര്‍ സമ്മര്‍ദ്ദവും രോഗികളുടെ എണ്ണം കുതിച്ചതും ജീവനക്കാരുടെ കുറവും മൂലം ബ്രിട്ടനിലെ എന്‍എച്ച്എസ് (NHS) സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. അമിതമായ തിരക്ക് കാരണം കോറിഡോറുകള്‍, സ്റ്റോര്‍റൂമുകള്‍, ജിം ഹാളുകള്‍ പോലുള്ള താല്‍ക്കാലിക ഇടങ്ങള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് രോഗികളുടെ സുരക്ഷയ്ക്ക് അപകടകരമാണെന്ന് എന്‍എച്ച്എസ് സേഫ്റ്റി വാച്ച്ഡോഗ് മുന്നറിയിപ്പ് നല്‍കി.

ട്രോളികളിലും ബെഡുകളിലും ചികിത്സ കിട്ടാതെ പല ഭാഗത്തായി കാത്തിരിക്കുന്ന രോഗികള്‍ക്ക് പരിശോധനയോ ചികിത്സയോ ലഭിക്കുന്നില്ലെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഇതോടെ രോഗികളുടെ അവസ്ഥ മോശമാകുകയും, താല്‍ക്കാലിക ചികിത്സാ അന്തരീക്ഷത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നുവെന്ന് എച്ച്എസ്എസ്ഐബി (HSIB) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജീവനക്കാരുടെ സാക്ഷ്യപ്രകാരം, ഇടനാഴികളില്‍ കാത്തിരിക്കുന്ന രോഗികള്‍ അവഗണിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. മെഡിക്കല്‍ എമര്‍ജന്‍സി നേരിട്ടാലും സമയോചിതമായ ശ്രദ്ധ ലഭിക്കാതെ പോകുന്നുവെന്ന ആശങ്കയും അവര്‍ പങ്കുവച്ചു.

നിരവധി നഴ്സുമാര്‍ രോഗികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. താല്‍ക്കാലിക കെയറിലുള്ള രോഗികള്‍ക്ക് എമര്‍ജന്‍സി സംഭവിക്കുമ്പോള്‍ സഹായത്തിനായി വിളിക്കേണ്ടി വരുന്നതായി അവര്‍ പറയുന്നു. ഇടനാഴിയുടെ അറ്റത്തും നേരിട്ട് കാണാന്‍ കഴിയാത്ത ഇടത്തും ചികിത്സ തേടുന്ന രോഗികളാണ് ഏറ്റവും അപകടാവസ്ഥയില്‍.

ഇടനാഴികളില്‍ രോഗികള്‍ മരിക്കുന്നതായി കഴിഞ്ഞ വര്‍ഷം തന്നെ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (RCN) മുന്നറിയിപ്പ് നല്‍കിയിരുന്നു. HSIB റിപ്പോര്‍ട്ട് ഇടനാഴി പരിചരണത്തിന്റെ ഗുരുതരത്വം സ്ഥിരീകരിക്കുന്നതാണെന്ന് RCN പ്രതികരിച്ചു

 
Other News in this category

 
 




 
Close Window