Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 28th Jun 2024
 
 
UK Special
  Add your Comment comment
ലേബറിന്റെ ശക്തി കുറയ്ക്കാന്‍ ഋഷിയുടെ പതിനെട്ടാം അടവ്
reporter

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിക്ക് ഭരിക്കാന്‍ വഴിതുറന്ന് കൊടുത്താല്‍ വര്‍ഷങ്ങളോളം ഈ ഭരണം സഹിക്കേണ്ടി വരുമെന്ന് മനസ്സ് മാറാത്ത ടോറി അണികളെ ഓര്‍മ്മിപ്പിച്ച് ഋഷി സുനാക്. ഏതാനും ആയിരം വോട്ടുകള്‍ മാത്രം മറിഞ്ഞാല്‍ കീര്‍ സ്റ്റാര്‍മറിന് പ്രവചിക്കപ്പെടുന്ന വന്‍ ഭൂരിപക്ഷം തടയപ്പെടുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കണ്‍സര്‍വേറ്റീവുകളോട് പൊതുജനങ്ങള്‍ക്കുള്ള രോഷം അംഗീകരിച്ച പ്രധാനമന്ത്രി 'ഒരു ലേബര്‍ ഗവണ്‍മെന്റ് വന്നാല്‍ എന്താകുമെന്ന്' ചിന്തിക്കാനാണ് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത്. ടോറികളോടുള്ള പ്രതിഷേധം അറിയിക്കാന്‍ റിഫോമിന് വോട്ട് ചെയ്താല്‍ ലേബര്‍ പാര്‍ട്ടിക്ക് അനിഷേധ്യമായ അധികാരം കൈവരിക്കാന്‍ സഹായിക്കുമെന്നാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്.

ചാഞ്ചാടി നില്‍ക്കുന്ന കേവലം 34,000 വോട്ടര്‍മാര്‍ മാത്രം വിചാരിച്ചാല്‍ ലേബറിന് പ്രവചിക്കപ്പെടുന്ന 200 സീറ്റ് ഭൂരിപക്ഷം പകുതിയായി കുറയുമെന്ന് ഒരു സുപ്രധാന സര്‍വ്വെ കണ്ടെത്തി. കൂടാതെ 132,000 വോട്ടര്‍മാര്‍ ഈ വിധം നീങ്ങിയാല്‍ ലേബറിന് ദേശീയ തലത്തില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും യൂഗോവ് സര്‍വ്വെ പറയുന്നു. ഡസന്‍ കണക്കിന് സീറ്റുകളില്‍ കണ്‍സര്‍വേറ്റീവും, ലേബറും ഒപ്പത്തിനൊപ്പമാണെന്ന് മറ്റൊരു മെഗാ സര്‍വ്വെയും വ്യക്തമാക്കി. മോര്‍ ഇന്‍ കോമണ്‍ സര്‍വ്വെ പ്രകാരം ലേബര്‍ 162 ഭൂരിപക്ഷം നേടുമെന്നും, കണ്‍സര്‍വേറ്റീവുകളുടെ പാതി സീറ്റ് നഷ്ടപ്പെട്ട് 155 എണ്ണത്തില്‍ വിജയിക്കുമെന്നും പ്രവചിക്കുന്നു. എന്നിരുന്നാലും 96 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവുകള്‍ അഞ്ച് പോയിന്റില്‍ താഴെ മാത്രമാണ് ലേബറുമായി നിലനിര്‍ത്തുന്നത്. ഈ സീറ്റുകള്‍ എല്ലാം വിജയിക്കാന്‍ കഴിഞ്ഞാല്‍ കണ്‍സര്‍വേറ്റീവ് സീറ്റുകള്‍ 200 കടക്കുമെന്ന് മാത്രമല്ല, കീര്‍ സ്റ്റാര്‍മറുടെ ഭൂരിപക്ഷവും വെട്ടിക്കുറയ്ക്കാന്‍ കാരണമാകും. റിഫോം യുകെ നേടുന്ന വോട്ടുകള്‍ നിര്‍ണ്ണായകമായി മാറുന്നത് ഇതുകൊണ്ട് തന്നെയാണ്. ഋഷി സുനാകും, മറ്റ് ടോറി നേതാക്കളും വിജയിക്കുക എന്ന സ്വപ്നം മാറ്റിവെച്ച് കഴിഞ്ഞു. എന്നാല്‍ ലേബറിന് ഏകപക്ഷീയ വിജയം ലഭിക്കരുതെന്നാണ് ഇവരുടെ നിലപാട്.

 
Other News in this category

 
 




 
Close Window