Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പകരം നഴ്സുമാര്‍; ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യ മേഖലയെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പകരം നഴ്സുമാരെയും മറ്റു നോണ്‍-മെഡിക്കല്‍ സ്റ്റാഫിനെയും വിന്യസിക്കുന്ന പ്രവണത വ്യാപകമാണെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അഡ്വാന്‍സ്ഡ് പ്രാക്ടീഷനേഴ്സ് എന്നറിയപ്പെടുന്ന പരിചയസമ്പന്നരായ നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും ഡോക്ടര്‍മാര്‍ സാധാരണയായി നിര്‍വഹിക്കുന്ന ചുമതലകളിലേക്ക് നിയോഗിക്കുന്നതായി കണ്ടെത്തി. അപകട-അത്യാഹിത വിഭാഗങ്ങള്‍, നവജാത ശിശു യൂണിറ്റുകള്‍, ക്രിറ്റിക്കല്‍ കെയര്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ ഇവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (BMA) സ്വാതന്ത്ര്യവിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങള്‍ പ്രകാരം, യുകെയിലെ ഏകദേശം പകുതിയോളം ആശുപത്രികള്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ ഇവരെ മെഡിക്കല്‍ റോട്ടയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ചില ട്രസ്റ്റുകള്‍ ഇവരെ SHO, രജിസ്ട്രാര്‍ തലത്തിലുള്ള ഡോക്ടര്‍മാരുടെ ചുമതലകളില്‍ പോലും വിന്യസിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

ബര്‍മിങ്ഹാം വുമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് പോലുള്ള ആശുപത്രികള്‍ അഡ്വാന്‍സ്ഡ് പ്രാക്ടീഷനേഴ്സ് ഡോക്ടര്‍മാരോടൊപ്പം സമാന റോളുകളില്‍ പ്രവര്‍ത്തിക്കുന്നതായി തുറന്നുപറഞ്ഞു. ഇത്തരം പ്രവണതയെ BMA കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഡോക്ടര്‍മാരും അഡ്വാന്‍സ്ഡ് പ്രാക്ടീഷനേഴ്സിനും ഇടയില്‍ പരിശീലനത്തിലും വിദ്യാഭ്യാസത്തിലും വലിയ വ്യത്യാസമുണ്ടെന്നും, നോണ്‍-ഡോക്ടര്‍മാരെ ഡോക്ടര്‍മാരുടെ സ്ഥാനത്ത് വിന്യസിക്കുന്നത് രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ചില ആശുപത്രികള്‍ ചെലവ് കുറയ്ക്കാന്‍ കുറഞ്ഞ ശമ്പളമുള്ള സ്റ്റാഫിനെ ഉപയോഗിക്കുന്നതാകാമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window