Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.6439 INR
ukmalayalampathram.com
Thu 10th Sep 2026
 
 
UK Special
  Add your Comment comment
ലൂട്ടണില്‍ സ്ത്രീക്ക് കുത്തേറ്റ സംഭവം; കത്തികൊണ്ട് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ചു
reporter

ലൂട്ടണ്‍: യുകെയിലെ ലൂട്ടണില്‍ സ്ത്രീക്ക് കുത്തേറ്റ സംഭവത്തിനിടെ കത്തികൊണ്ട് ഭീഷണിപ്പെടുത്തിയ യുവാവിനെ സായുധ പൊലീസ് വെടിവച്ചു. ലൂട്ടണിലെ കാര്‍ഡിഗന്‍ സ്ട്രീറ്റിലുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.50ഓടെയാണ് സംഭവം. ഒരു യുവാവ് സ്ത്രീയെ കത്തികൊണ്ട് ഭീഷണിപ്പെടുത്തുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് ബെഡ്‌ഫോര്‍ഡ്ഷയര്‍ പൊലീസ് സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടെ സായുധ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ നാല് റൗണ്ട് വെടിയുതിര്‍ന്നപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ ബറ്റണ്‍ റൗണ്ടും പ്രയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. വെടിയേറ്റ യുവാവിന്റെ കൈയ്ക്കും കാലിനുമാണ് പരുക്കേറ്റത്. പരുക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം. സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ നിലവില്‍ പൊലീസ് കാവലിലാണ്.

കുത്തേറ്റ യുവതിയും ആശുപത്രിയില്‍

സംഭവത്തില്‍ കുത്തേറ്റ പരുക്കുകളുള്ള യുവതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരുക്കുകളും ജീവന് ഭീഷണിയുള്ളതല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. പൊലീസ് നടത്തിയ വെടിവെയ്പ്പിനെക്കുറിച്ച് സ്വതന്ത്ര പൊലീസ് പെരുമാറ്റ നിരീക്ഷണ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉപയോഗിച്ച പൊലീസ് തോക്കുകള്‍ പരിശോധനയ്ക്കായി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ഘടിപ്പിച്ച ബോഡി-വോണ്‍ ക്യാമറകളിലെ ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്.

'ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രതികരിച്ചു'

സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അതിവേഗം പ്രതികരിച്ചതായി ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് സാറാ ബ്രൗണ്‍ പറഞ്ഞു. ഗുരുതരമായ സാഹചര്യമാണ് ഉദ്യോഗസ്ഥര്‍ നേരിട്ടതെന്നും സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പൊലീസ് വെടിവെയ്പ്പുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പൂര്‍ണമായി കണ്ടെത്തുന്നതിനായി സ്വതന്ത്ര അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window