Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
ഗ്രൂമിങ് ഗ്യാങ് തലവനെ തിരിച്ചെടുക്കണം; പാകിസ്ഥാനെതിരെ വിസ നിയന്ത്രണം ഉള്‍പ്പെടെ കടുത്ത നടപടികള്‍ പരിഗണിച്ച് ബ്രിട്ടന്‍
reporter

ലണ്ടന്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച് മോചിതനായ ഗ്രൂമിങ് ഗ്യാങ് തലവന്‍ ഷബീര്‍ അഹമ്മദിനെ തിരിച്ചെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. വിസ നിയന്ത്രണങ്ങള്‍, സാമ്പത്തിക ഉപരോധം, വിദേശസഹായം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ സാധ്യതകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഷബീര്‍ അഹമ്മദ് വ്യാഴാഴ്ച എച്ച്എംപി ലീഡ്‌സ് ജയിലില്‍ നിന്ന് മോചിതനായിരുന്നു. കുട്ടികള്‍ക്കെതിരായ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ക്ക് 22 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും 14 വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമാണ് മോചനം ലഭിച്ചത്.

എന്നാല്‍ നിലവിലെ ബ്രിട്ടീഷ് കുടിയേറ്റ നിയമത്തിലെ പ്രത്യേക വ്യവസ്ഥകള്‍ കാരണം ഷബീര്‍ അഹമ്മദിനെ ഉടന്‍ നാടുകടത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. 50 വര്‍ഷത്തിലേറെയായി ബ്രിട്ടനില്‍ താമസിക്കുന്ന ചില കോമണ്‍വെല്‍ത്ത് പൗരന്മാര്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷയാണ് പ്രധാന തടസ്സം. 1967ല്‍ 14-ാം വയസ്സില്‍ ബ്രിട്ടനിലെത്തിയ ഷബീര്‍ അഹമ്മദിന് ഈ സംരക്ഷണം ബാധകമാണെന്നാണ് വിവരം. ഇത്തരം കേസുകളില്‍ നാടുകടത്തലിന് തടസ്സമാകുന്ന നിയമവ്യവസ്ഥ ഭേദഗതി ചെയ്യാനുള്ള നീക്കത്തിലാണ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഷബീര്‍ അഹമ്മദിനെ തിരിച്ചെടുക്കുന്നതില്‍ പാകിസ്ഥാന്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ ലഭ്യമായ എല്ലാ നിയമപരവും നയതന്ത്രപരവുമായ മാര്‍ഗങ്ങളും സര്‍ക്കാര്‍ പരിശോധിക്കുകയാണ്.

പാകിസ്ഥാനെ സമ്മര്‍ദത്തിലാക്കുന്നതിനായി വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, സാമ്പത്തിക നടപടികള്‍ സ്വീകരിക്കുക, ബ്രിട്ടീഷ് വിദേശസഹായത്തില്‍ കുറവ് വരുത്തുക തുടങ്ങിയ കടുത്ത നീക്കങ്ങളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷബീര്‍ അഹമ്മദിനെ എത്രയും വേഗം ബ്രിട്ടനില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ സമ്മര്‍ദവും ശക്തമാകുകയാണ്. റിഫോം യുകെ നേതാവ് നൈജല്‍ ഫറാജും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 
Other News in this category

 
 




 
Close Window