Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.91 INR  1 EURO=111.5449 INR
ukmalayalampathram.com
Sun 17th May 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മെനിഞ്ചൈറ്റിസ് ആശങ്ക ശക്തം; രണ്ട് സ്‌കൂളുകളില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു
reporter

Meningitis ബാധിച്ച് ഒരു വിദ്യാര്‍ത്ഥി മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പേ യുകെയിലെ രണ്ട് സ്‌കൂളുകളില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചു. UK Health Security Agencyയുടെ സ്ഥിരീകരണപ്രകാരം റീഡിംഗിലും ബെര്‍ക്ഷയറിലുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. രോഗബാധിതരില്‍ ഒരാള്‍ റീഡിംഗിലെ ബ്ലൂ കോട്ട് സ്‌കൂളിലെയും മറ്റൊരാള്‍ ഹൈഡൗണ്‍ സെക്കന്‍ഡറി സ്‌കൂള്‍ ആന്‍ഡ് സിക്സ്ത് ഫോം സെന്ററിലെയും വിദ്യാര്‍ത്ഥിയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച മെനിഞ്ചൈറ്റിസ് ബാധയെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ത്ഥി റീഡിംഗില്‍ നിന്നുള്ള Henley Collegeയിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഈ മൂന്ന് വിദ്യാര്‍ത്ഥികളും പരസ്പരം സമ്പര്‍ക്കത്തിലുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗവ്യാപനം ശക്തമാകുകയാണോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്.

ഈ വര്‍ഷം ആദ്യം കെന്റിലും ഡോര്‍സെറ്റിലും മെനിഞ്ചൈറ്റിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴത്തെ വ്യാപനത്തിന് പിന്നില്‍ മെനിഞ്ചൈറ്റിസ് ബി വകഭേദമാണെന്നാണ് ഏറ്റവും പുതിയ പരിശോധനാഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ട്. ബെര്‍ക്ഷയറില്‍ ഒരു യുവാവ് മരിക്കുകയും രണ്ടുപേര്‍ ആശുപത്രിയിലാകുകയും ചെയ്തതോടെ വിഷയവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമായി. രണ്ടുമാസം മുന്‍പ് കെന്റിലെ ഒരു നിശാക്ലബ് കേന്ദ്രീകരിച്ചും മെനിഞ്ചൈറ്റിസ് വ്യാപനം കണ്ടെത്തിയിരുന്നു. അന്ന് രണ്ട് പേര്‍ മരിക്കുകയും ഒരു ഡസനിലധികം പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മെനിഞ്ചൈറ്റിസ് സാധാരണയായി ഒറ്റപ്പെട്ട കേസുകളായി മാത്രം കാണപ്പെടുന്ന രോഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കോവിഡ്ാനന്തര കാലഘട്ടത്തില്‍ രോഗത്തിന് കൂടുതല്‍ വ്യാപനശേഷി ഉണ്ടായിരിക്കാമെന്ന് Lindsay Edwards അഭിപ്രായപ്പെട്ടു.

കോവിഡ് വൈറസ് ശരീരകോശങ്ങളെ ബാക്ടീരിയ പോലുള്ള രോഗകാരികള്‍ക്ക് എളുപ്പത്തില്‍ ആക്രമിക്കാവുന്ന നിലയിലാക്കിയിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. കോവിഡ് വൈറസ് കോശങ്ങളിലെ റിസപ്റ്ററുകളില്‍ പറ്റിപ്പിടിച്ചാണ് ശരീരത്തിനകത്ത് പ്രവേശിച്ചിരുന്നത്. സമാന രീതിയില്‍ ബാക്ടീരിയകളും ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടാകാം കോവിഡ് ബാധിതരില്‍ ന്യൂമോണിയ പോലുള്ള രണ്ടാമത്തെ ബാക്ടീരിയല്‍ രോഗബാധകള്‍ കൂടുതലായി കണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

 
Other News in this category

 
 




 
Close Window