Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
UK Special
  Add your Comment comment
മരുന്ന് വില കരാറിനെതിരെ നിയമനടപടിക്ക് സംഘടനകള്‍; ബ്രിട്ടീഷ് സര്‍ക്കാരിന് മുന്നറിയിപ്പ്
reporter

ലണ്ടന്‍: അമേരിക്കയുമായി ഒപ്പുവച്ച മരുന്ന് വിലനിര്‍ണയ കരാറിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം ശക്തമാകുന്നു. കരാറിലെ പ്രധാന വ്യവസ്ഥ പിന്‍വലിക്കാത്ത പക്ഷം സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ജുഡീഷ്യല്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് സാമൂഹിക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. Global Justice Nowയും Just Treatmentയുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. അമേരിക്കയുമായി കഴിഞ്ഞ ഡിസംബറില്‍ ഒപ്പുവച്ച കരാറിലൂടെ ആരോഗ്യ സെക്രട്ടറിക്ക് സ്വതന്ത്ര സ്ഥാപനമായ National Institute for Health and Care Excellenceയുടെ ശുപാര്‍ശകള്‍ മറികടക്കാന്‍ അധികാരം ലഭിക്കുമെന്നാണ് സംഘടനകളുടെ ആരോപണം.

എന്‍എച്ച്എസ് ഇംഗ്ലണ്ടും വെയില്‍സും വാങ്ങുന്ന മരുന്നുകളുടെ ഫലപ്രാപ്തിയും വിലയും വിലയിരുത്തുന്ന പ്രധാന സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്സലന്‍സ്. പുതിയ നിയമപ്രകാരം എന്‍എച്ച്എസ് കൂടുതല്‍ വിലയ്ക്ക് മരുന്നുകള്‍ വാങ്ങേണ്ടിവരുമെന്നും ഔഷധ നിര്‍മാണ കമ്പനികള്‍ക്ക് അനുകൂലമായ സംവിധാനം രൂപപ്പെടുമെന്നും സംഘടനകള്‍ ആരോപിക്കുന്നു. ''രാഷ്ട്രീയ നേട്ടത്തിനായി എന്‍എച്ച്എസ് രോഗികളുടെ ജീവന്‍ സര്‍ക്കാര്‍ പണയം വയ്ക്കുകയാണ്,'' എന്നാണ് ഗ്ലോബല്‍ ജസ്റ്റിസ് നൗ ഡയറക്ടര്‍ നിക് ഡീര്‍ഡന്റെ വിമര്‍ശനം.

മുന്‍ ആരോഗ്യ മന്ത്രി Andrew Lansleyയും നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 2012ലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ആക്ടിന്റെ ആത്മാവിന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കരാറിന്റെ പൂര്‍ണ വിശദാംശങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുന്നതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകളില്ലാതെയാണ് കരാര്‍ മുന്നോട്ടു കൊണ്ടുപോയതെന്നും ദീര്‍ഘകാല സാമ്പത്തിക ബാധ്യതകള്‍ രാജ്യത്തിന് ഉണ്ടാകാമെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്സലന്‍സിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്നും രാഷ്ട്രീയ ഇടപെടലില്ലാതെ സ്ഥാപനത്തിന് ശുപാര്‍ശകള്‍ നല്‍കാനാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതിയ കരാറിലൂടെ നവീന ചികിത്സാ രീതികളും മരുന്നുകളും രോഗികള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാനാകുമെന്നാണ് Department of Health and Social Careയുടെ വിശദീകരണം.

 
Other News in this category

 
 




 
Close Window