Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഏപ്രിലില്‍ കടമെടുപ്പ് കുത്തനെ ഉയര്‍ന്നു; സര്‍ക്കാര്‍ ധനകാര്യത്തിന് സമ്മര്‍ദം
reporter

ലണ്ടന്‍: ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതലായി കടമെടുത്ത് യുകെ സര്‍ക്കാര്‍. ഉയര്‍ന്ന പണപ്പെരുപ്പത്തെ തുടര്‍ന്ന് പെന്‍ഷന്‍, ബെനഫിറ്റ് ചെലവുകള്‍ വര്‍ധിച്ചതാണ് കടമെടുപ്പ് ഉയരാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ യുദ്ധവും രാഷ്ട്രീയ അനിശ്ചിതത്വവും കടത്തിന്റെ ചെലവ് കൂടാന്‍ കാരണമായിട്ടുണ്ട്. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രണ്ടായിരത്തി ഇരുപത്താറ് ഏപ്രിലില്‍ പബ്ലിക് സെക്ടര്‍ നെറ്റ് കടമെടുപ്പ് ഇരുപത്തിനാല് ദശാംശം മൂന്ന് ബില്യണ്‍ പൗണ്ടായി ഉയര്‍ന്നു. രണ്ടായിരത്തി ഇരുപത്തഞ്ച് ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് ദശാംശം ഒന്‍പത് ബില്യണ്‍ പൗണ്ടിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ബോണ്ട് വിപണികളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചതും ലേബര്‍ നേതൃത്വവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വെല്ലുവിളികള്‍ ഉയര്‍ന്നതും സാമ്പത്തിക മേഖലയെ ബാധിച്ചതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പ്രമുഖ സാമ്പത്തിക വിദഗ്ധരും ബജറ്റ് ഉത്തരവാദിത്ത ഓഫിസും കണക്കാക്കിയതിനേക്കാള്‍ മൂന്ന് ദശാംശം നാല് ബില്യണ്‍ പൗണ്ട് കൂടുതലാണ് ഏപ്രിലിലെ കടമെടുപ്പ്. ഏപ്രില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന കടമെടുപ്പുകളില്‍ ഒന്നാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെ സര്‍ക്കാരിന്റെ കടമെടുപ്പ് ചെലവുകള്‍ കുത്തനെ ഉയരുകയാണ്. പണപ്പെരുപ്പം, സാമൂഹിക സുരക്ഷാ ചെലവുകള്‍, ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ ചേര്‍ന്നാണ് സര്‍ക്കാര്‍ ധനകാര്യത്തിന് കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുന്നത്.

 
Other News in this category

 
 




 
Close Window