Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ സര്‍ക്കാര്‍ നടപടികള്‍
reporter

ലണ്ടന്‍: സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി ഇംഗ്ലണ്ട് സര്‍ക്കാര്‍ പുതിയ പദ്ധതികളുമായി രംഗത്തെത്തി. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, സ്ത്രീകള്‍ നേരിടുന്ന 'അവഗണനയും അനീതിയും' അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി. എന്‍എച്ച്എസ് സ്ത്രീകളുടെ വേദനയും ലക്ഷണങ്ങളും പലപ്പോഴും ഗൗരവത്തില്‍ കാണുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് നടപടി. ഗര്‍ഭനിരോധന ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ പോലുള്ള ചികിത്സകള്‍ക്കിടെ നിര്‍ബന്ധമായും പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും.

എന്‍ഡോമെട്രിയോസിസ് പോലുള്ള രോഗങ്ങള്‍ക്ക് രോഗനിര്‍ണയം വൈകുന്ന പ്രശ്‌നം പരിഹരിക്കാനും നടപടി ഉണ്ടാകും. സ്ത്രീകളുടെ അഭിപ്രായങ്ങള്‍ ആരോഗ്യ സേവനങ്ങളുടെ ഫണ്ടിംഗുമായി ബന്ധിപ്പിക്കുന്ന പരീക്ഷണ പദ്ധതി നടപ്പാക്കും. സേവനം തൃപ്തികരമല്ലെങ്കില്‍ പണമടയ്ക്കുന്നത് നിഷേധിക്കാന്‍ സ്ത്രീകള്‍ക്ക് അധികാരം നല്‍കും.

ഗൈനക്കോളജി ചികിത്സയ്ക്ക് കാത്തിരിക്കുന്ന ഏകദേശം അഞ്ച് ലക്ഷം സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ റഫറല്‍ സംവിധാനം ഉള്‍പ്പെടെ നടപടികള്‍ കൈക്കൊള്ളും. സ്ത്രീകളുടെ ആരോഗ്യ ബോധവത്കരണത്തിനായി പ്രത്യേക വിദ്യാഭ്യാസ പദ്ധതിയും, രോഗനിര്‍ണയവും ചികിത്സയും വേഗത്തിലാക്കാന്‍ ക്ലിനിക്കല്‍ മാര്‍ഗ്ഗരേഖകളുടെ പുനഃസംഘടനയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗര്‍ഭം അലസല്‍ ആവര്‍ത്തിക്കുന്ന കുടുംബങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതും പരിഗണനയിലാണ്. സ്ത്രീകളുടെ ശബ്ദം കേള്‍ക്കപ്പെടുകയും മാന്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, പുതിയ പദ്ധതികളെ സ്വാഗതം ചെയ്യുമ്പോഴും മുന്‍പ് ആരംഭിച്ച ചില പദ്ധതികള്‍ കുറയ്ക്കപ്പെടുമെന്ന ആശങ്ക വിവിധ ആരോഗ്യ സംഘടനകള്‍ പങ്കുവെച്ചു.

 
Other News in this category

 
 




 
Close Window