Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1456 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 06th Jul 2026
 
 
UK Special
  Add your Comment comment
യുകെയില്‍ 1.5 മില്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് അധിക നികുതി? ഒന്നര ലക്ഷത്തിലധികം കുടുംബങ്ങള്‍ പരിധിയില്‍ വരുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: 1.5 മില്യണ്‍ പൗണ്ടില്‍ കൂടുതല്‍ വിലമതിക്കുന്ന വീടുകളെ അധിക സ്വത്ത് നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ യുകെ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ 2 മില്യണ്‍ പൗണ്ടിന് മുകളിലുള്ള ആഡംബര വീടുകള്‍ക്കായി പരിഗണിച്ചിരുന്ന 'മാന്‍ഷന്‍ ടാക്‌സ്' പരിധി 1.5 മില്യണ്‍ പൗണ്ടായി കുറയ്ക്കാനാണ് സാധ്യതയെന്നാണ് വിവരം. നിര്‍ദേശം നടപ്പായാല്‍ രാജ്യത്തെ 1.5 ലക്ഷത്തിലധികം കുടുംബങ്ങള്‍ പുതിയ നികുതിയുടെ പരിധിയില്‍ വരുമെന്നാണ് വിലയിരുത്തല്‍. ലണ്ടനിലെ വീട്ടുടമകളെയാകും തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിലവിലെ കൗണ്‍സില്‍ ടാക്‌സ് സംവിധാനത്തില്‍ മാറ്റം വരുത്തി ഭൂമിയുടെ മൂല്യത്തെ അടിസ്ഥാനമാക്കി പുതിയ ലെവി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് വിവരം. തെക്കന്‍ ഇംഗ്ലണ്ടില്‍ ഭൂമിയുടെ വില രാജ്യത്തിന്റെ മറ്റ് മേഖലകളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍ ഇവിടുത്തെ കുടുംബങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. 1.5 മില്യണ്‍ പൗണ്ടിന്റെ പുതിയ പരിധി പ്രാബല്യത്തില്‍ വന്നാല്‍ ലണ്ടനിലെ ചില പ്രദേശങ്ങളിലുള്ള സാധാരണ നാല് ബെഡ്റൂം കുടുംബവീടുകള്‍ പോലും അധിക നികുതിക്ക് വിധേയമാകാന്‍ സാധ്യതയുണ്ട്. വര്‍ഷങ്ങളായി വീടുകളുടെ വില കുത്തനെ ഉയര്‍ന്ന പ്രദേശങ്ങളിലെ ഉടമകള്‍ക്കാണ് ഇത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍.

2028 ഏപ്രില്‍ മുതല്‍ പുതിയ സ്വത്ത് നികുതി സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പദ്ധതിയുടെ ഘടനയോ നികുതി നിരക്കുകളോ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. ക്ഷേമപദ്ധതികള്‍ക്കായുള്ള സര്‍ക്കാര്‍ ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന മൂല്യമുള്ള സ്വത്തുക്കളില്‍ നിന്ന് കൂടുതല്‍ നികുതി സമാഹരിക്കേണ്ടതുണ്ടെന്ന നിലപാടാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പുതിയ നികുതി നിര്‍ദേശം ലണ്ടനിലെയും തെക്കന്‍ ഇംഗ്ലണ്ടിലെയും മധ്യവര്‍ഗ കുടുംബങ്ങളെയും ബാധിക്കുമെന്ന വിമര്‍ശനം ശക്തമാകാന്‍ സാധ്യതയുണ്ട്.

 
Other News in this category

 
 




 
Close Window