Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
എംപോക്‌സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യുകെയിലെങ്ങും ജാഗ്രതാ നിര്‍ദേശം
reporter

ലണ്ടന്‍: ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യത്തെ എംപോക്സ് കേസ് സ്വീഡനില്‍ സ്ഥിരീകരിച്ചതോടെ വരും ആഴ്ചകളില്‍ യുകെയില്‍ കേസുകള്‍ കാണുമെന്ന് ഉറപ്പാണെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റി മൈക്രോബയോളജിസ്റ്റ് പ്രൊഫസര്‍ പോള്‍ ഹണ്ടര്‍. മാരകമായ വൈറസുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ താമസം കഴിഞ്ഞെത്തിയ വ്യക്തിയിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് സ്വീഡന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വെളിപ്പെടുത്തി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ എപോക്സ് ക്ലെയ്ഡ് 1 പകര്‍ച്ചവ്യാധിയാണ് അരങ്ങേറുന്നത്. ഇതിന് പിന്നാലെയാണ് 13 രാജ്യങ്ങളിലേക്ക് വൈറസ് അതിവേഗം പടര്‍ന്നതോടെ ഡബ്യുഎച്ച്ഒ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനകം തന്നെ വൈറസ് ചുരുങ്ങിയത് 500 പേരുടെ ജീവനെടുത്തു. കോംഗോ റിപബ്ലിക്കില്‍ 13,700 പേര്‍ക്ക് രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. മങ്കിപോക്സ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വൈറസ് ആഫ്രിക്കയ്ക്ക് പുറത്തേക്ക് പടര്‍ന്നിരിക്കുകയാണ്. യുകെയിലും ഇതിനകം വൈറസ് എത്തിയിട്ടുണ്ടാകുമെന്ന് പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ മുന്നറിയിപ്പ് നല്‍കി. ലൈംഗിക ബന്ധങ്ങളിലേക്ക് വൈറസ് ബാധിച്ചാല്‍ ഇത് അതിവേഗം പടരുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പില്‍ ആദ്യ കേസ് സ്ഥിരീകരിച്ചതിനാല്‍

ഈ സാഹചര്യത്തില്‍ എംപോക്സ് വാക്സിനുകള്‍ ശേഖരിച്ച് ബ്രിട്ടന്‍. ക്ലെയ്ഡ് 1 എംപോക്സ് വേരിയന്റിനെ തിരിച്ചറിയാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പത്തെ വൈറസിനെ അപേക്ഷിച്ച് പുതിയ വേരിയന്റ് വേഗത്തില്‍ പടരുന്നതും, ഉയര്‍ന്ന തോതില്‍ ജീവനെടുക്കുന്നതുമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനകം സ്വീഡനിലും, പാകിസ്ഥാനിലും രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കോംഗോ ഡെമോക്രാറ്റിക് റിപബ്ലിക്കില്‍ ആദ്യം കണ്ടെത്തിയ പുതിയ എംപോക്സ് വേരിയന്റ് ഇതുവരെയുള്ളതില്‍ ഏറ്റവും അപകടകാരിയാണെന്നാണ് കരുതുന്നത്. പ്രാഥമിക ലക്ഷണങ്ങള്‍ ഫ്ളൂവിന് സമാനമാണ്. മുഖത്ത് നിന്നുള്ള ചൊറിച്ചില്‍ പിന്നീട് ശരീരം മുഴുവന്‍ പടരുകയും, ഇന്‍ഫെക്ഷനായി മാറുകയും ചെയ്യും. മുന്‍പ് ബ്രിട്ടനില്‍ വൈറസ് ബാധിച്ചിട്ടുള്ള എംപോക്സ് ഇര ഹാറൂണ്‍ ടുളുനെയ് ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ആവശ്യപ്പെടുന്നു. മെഡിക്കല്‍ ജീവനക്കാര്‍ പോലും തന്റെ അവസ്ഥ മനസ്സിലാക്കാന്‍ സമയമെടുത്തു. ആംബുലന്‍സ് പല തവണ നിഷേധിക്കപ്പെട്ടു. രണ്ടാഴ്ച പനിയും, വേദനയും കൂടി വെള്ളം കുടിക്കാനും, ഭക്ഷണം കഴിക്കാനും കഴിയാതെ വന്നതോടെയാണ് അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, അദ്ദേഹം സ്‌കൈ ന്യൂസിനോട് പറഞ്ഞു.

 
Other News in this category

 
 




 
Close Window