Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
UK Special
  Add your Comment comment
ടോറി നേതൃ സ്ഥാനത്തേക്ക് ഇനി നാലു പേര്‍ മാത്രം
reporter

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് നേതൃ സ്ഥാനത്തേക്കുളള മത്സരരംഗത്ത് ഇനി നാലു പേര്‍ മാത്രം. മുന്‍ കാബിനറ്റ് മന്ത്രി മെല്‍ സ്ട്രൈഡ് പുറത്തായി. 33 വോട്ടുമായി മുന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക് നിലവില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 28 വോട്ടുകളുമായി കെമി ബാഡ്നോക്ക് രണ്ടാം സ്ഥാനത്തുണ്ട്. ജെയിംസ് ക്ലെവര്‍ലിക്കും ടോം ടുഗന്‍ഡട്ടിനും 21 വോട്ടുകള്‍ വീതം ലഭിച്ചു. അടുത്ത മാസത്തെ പാര്‍ട്ടി സമ്മേളനത്തിന് ശേഷം എം പി മാര്‍ക്കിടയില്‍ അടുത്ത വട്ട വോട്ടിംഗ് നടക്കും. സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേര്‍ മാത്രമാകുമ്പോള്‍, നേതാവ് ആരെന്ന് തീരുമാനിക്കുന്നതിന് പാര്‍ട്ടി അംഗങ്ങള്‍ വോട്ടിംഗില്‍ പങ്കെടുക്കും. മത്സരത്തില്‍ നിന്നു പുറത്തായെങ്കിലും, മത്സരം ശരിക്കും ആസ്വദിച്ചു എന്നാണ് പുറത്തായതിനു ശേഷം സ്ട്രൈഡ് എക്സില്‍ പ്രതികരിച്ചത്. മത്സരത്തിന്റെ ഭാഗമായി ധാരാളം പേരുമായി കൂടിക്കാഴ്ചകള്‍ നടത്താന്‍ സാധിച്ചു എന്നും, തങ്ങളുടെ പാര്‍ട്ടിക്ക് ഇപ്പോഴും ശക്തമായ അടിത്തറയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ വിജയിക്കുന്നയാള്‍ റിഷി സുനാകിന് പകരം പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കും. റിഷിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത്. കഴിഞ്ഞയാഴ്ച നടന്ന, എം പി മാരുടെ ആദ്യ റൗണ്ട് വോട്ടിംഗില്‍ മുന്‍ ഹോം സെക്രട്ടറി ആയ പ്രീതി പട്ടേല്‍ പുറത്തായിരുന്നു. രണ്ടാം റൗണ്ടില്‍ ജെന്റിക്കും ബാഡ്നോക്കും തങ്ങളുടെ വോട്ടുനില അല്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. ക്ലെവര്‍ലിക്ക്, ഒന്നാം റൗണ്ടില്‍ ലഭിച്ച 21 വോട്ടുകള്‍ തന്നെ രണ്ടാം റൗണ്ടിലും ലഭിച്ചപ്പോള്‍ ടുഗന്‍ഡട്ടിന് കഴിഞ്ഞ റൗണ്ടിനേക്കാള്‍ 4 വോട്ടുകള്‍ കൂടുതലായി ലഭിച്ചു. മുന്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറിയായ സ്ട്രൈഡ് കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് കടുത്ത സുനാക് പക്ഷക്കാരനായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. പല മാധ്യമങ്ങളിലും സുനാകിന്റെ നയങ്ങളെ പ്രതിരോധിക്കാന്‍ എത്തിയിരുന്നത് അദ്ദേഹമായിരുന്നു.

 
Other News in this category

 
 




 
Close Window