Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
അഞ്ചിലൊന്ന് ജിപിമാരും രോഗനിര്‍ണയത്തിനും നോട്ടുകുറിക്കാനും എഐ ഉപയോഗിക്കുന്നു
REPRTER

ലണ്ടന്‍: യുകെയിലെ ഡോക്ടര്‍മാര്‍ സമയക്കുറവ് പരിഹരിക്കാന്‍ എഐ സംവിധാനം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ബ്രിട്ടീഷുകാരുടെ ജീവന്‍ അപകടാവസ്ഥയിലാകുമെന്ന് റിപ്പോര്‍ട്ട്. ക്ലിനിക്കല്‍ പ്രാക്ടീസില്‍ ചാറ്റ് ജിപിടിയും, ബിംഗ് എഐയും ഉള്‍പ്പെടെ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നതായി അഞ്ചിലൊന്ന് ജിപിമാരാണ് സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ ഇവ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയിട്ടുമില്ല.

എഐ അല്‍ഗോരിതങ്ങളിലെ പ്രശ്നങ്ങള്‍ രോഗം തെറ്റായി ഉറപ്പിക്കുന്നതിന് സാധ്യത നിലനില്‍ക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ രോഗികളുടെ ഡാറ്റ ചോരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഡോക്ടര്‍മാര്‍ ഈ അപകടം മുന്നില്‍ കാണാതെ നടത്തുന്ന നീക്കങ്ങള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജിപിമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് രോഗം മനസ്സിലാക്കാനും, നോട്ടുകള്‍ തയ്യാറാക്കാനും എഐ സഹായം തേടുന്നായി വ്യക്തമായത്.

 
Other News in this category

 
 




 
Close Window