Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
രോഗികളുടെയും ആശുപത്രികളുടെയും സമര്‍ദ്ദം അതിജീവിക്കാന്‍ നഴ്‌സുമാര്‍ പാടുപെടുന്നു
REPORTER

ലണ്ടന്‍: ലോകമെമ്പാടും കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ യുകെയും സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഇംഗ്ലണ്ട് മുന്‍ ചീഫ് നഴ്‌സ്. ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ പോലുമില്ലായിരുന്നു. ഇതോടെ നഴ്‌സസുമാരും മറ്റ് ജീവനക്കാരും കടുത്ത സമ്മര്‍ദ്ദത്തിലായി. കോവിഡ് അന്വേഷണ കമ്മിഷന്‍ മുമ്പാകെയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ചീഫ് നഴ്സ് ഡെയിം റൂത്ത് മേയ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗികളുടെ മരണവും രോഗ ഭീതിയും ഇവരെ വല്ലാതെ അലട്ടി. ജോലിയും കുടുംബവും ഇവരെ പ്രതിസന്ധിയിലാക്കി.. ജീവനക്കാരുടെ അഭാവം പ്രശ്നത്തിലാക്കി. 2020 മുതല്‍ എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവ് നേരിട്ടിരുന്നു. 2015 ല്‍ സ്റ്റുഡന്റ് നഴ്സുമാര്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചത് തിരിച്ചടിയായി.

ഐസിയു മേഖലയിലും എങ്ങനെ നേരിടണമെന്ന അവസ്ഥ വന്നു. രോഗികളെ തഴയുന്നത് ഉള്‍പ്പെടെ പ്രശ്നമായി. പിപിഇ ലഭ്യമാക്കുന്നതിലും പ്രതിസന്ധിയുണ്ടായി. ഫ്രണ്ട്ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന നഴ്സുമാര്‍ക്കും തിരിച്ചടിയുണ്ടായെന്ന് മുന്‍ ചീഫ് നഴ്സ് വ്യക്തമാക്കി. രോഗികളുടെ എണ്ണമേറിയപ്പോള്‍ സ്ഥിതി കൈവിട്ടുപോയി. അസാധാരണ നടപടികളുണ്ടായി നാല്‍പതിനായിരം നഴ്സിങ് മിഡൈ്വഫ് വേക്കന്‍സികള്‍ ഉള്ളപ്പോഴാണ് എന്‍എച്ച്എസ് കോവിഡിനെ അതിജീവിച്ചത്. മഹാമാരിയെ നേരിട്ടപ്പോള്‍ ഒരുപാട് പരിമിതികളുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 
Other News in this category

 
 




 
Close Window