Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
സ്‌ട്രോക്ക് രോഗികളുടെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും, ചികിത്സ ലഭ്യമാക്കുന്നതിലും എന്‍എച്ച്എസ് പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് ഓംബുഡ്‌സ്മാനാണ് സ്‌ട്രോക്ക് രോഗികളെ പരിചരിക്കുന്നതില്‍ ഹെല്‍ത്ത് സര്‍വ്വീസിന് തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുന്നതായി കുറ്റപ്പെടുത്തുന്നത്.

വേള്‍ഡ് സ്‌ട്രോക്ക് അസോസിയേഷന്‍ കണക്ക് പ്രകാരം ആഗോള തലത്തില്‍ ഈ വര്‍ഷം 12 മില്ല്യണ്‍ പേര്‍ക്ക് സ്‌ട്രോക്ക് നേരിടാം. ഇതില്‍ 6.5 മില്ല്യണ്‍ പേര്‍ക്ക് ജീവഹാനി സംഭവിക്കാമെന്നാണ് കരുതുന്നത്. യുകെയിലെ ഏറ്റവും വലിയ കൊലയാളികളില്‍ ഒന്നായ സ്‌ട്രോക്ക് ബാധിച്ച് പ്രതിവര്‍ഷം 34,000 പേരാണ് മരിക്കുന്നത്.

ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. മുഖം കോടുന്നതും, കൈകള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നതും, സംഭാഷണം പ്രശ്‌നമാകുന്നതും ഉള്‍പ്പെടെ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളെ കുറിച്ച് ബോധവത്കരണം നടത്താന്‍ എന്‍എച്ച്എസ് ഫാസ്റ്റ് കാമ്പയിന്‍ ലക്ഷ്യമിടുന്നു. സ്‌ട്രോക്ക് തിരിച്ചറിഞ്ഞ് നാല് മണിക്കൂറിനുള്ളില്‍ സ്‌പെഷ്യലിസ്റ്റ് സ്‌ട്രോക്ക് യൂണിറ്റിലേക്ക് മാറ്റുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.
 
Other News in this category

 
 




 
Close Window