Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6008 INR  1 EURO=110.1564 INR
ukmalayalampathram.com
Tue 21st Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സിജെപിയുടെ 'ചലോ സന്‍സദ്' മാര്‍ച്ചില്‍ സംഘര്‍ഷം; കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും, കേന്ദ്രം ചര്‍ച്ചയ്ക്ക്
reporter

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പാര്‍ലമെന്റിലേക്ക് നടത്തിയ 'ചലോ സന്‍സദ്' പ്രതിഷേധമാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച ദിവസം ആയിരക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും ജന്തര്‍ മന്തറിലും സമീപപ്രദേശങ്ങളിലും ഒത്തുകൂടി. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് പാര്‍ലമെന്റ് ഭാഗത്തേക്ക് നീങ്ങാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍വാതകവും ലാത്തിയും പ്രയോഗിച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് സിജെപി നേതൃത്വം പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. സംഘര്‍ഷത്തിന്റെ വിശദാംശങ്ങള്‍. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മെഡിക്കല്‍ പ്രവേശനപരീക്ഷ ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ചാണ് സമരം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

ഡല്‍ഹി പൊലീസ് മാര്‍ച്ചിന് അനുമതി നിഷേധിക്കുകയും ന്യൂഡല്‍ഹി ജില്ലയില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജന്തര്‍ മന്തറിലെ നിശ്ചിത സമരസ്ഥലത്തിനു പുറത്തുള്ള പ്രകടനങ്ങള്‍ക്കും അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് അവഗണിച്ചാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള യുവാക്കള്‍ തലസ്ഥാനത്തെത്തിയത്. ഡല്‍ഹി പൊലീസിന്റെ നിലപാടും സുരക്ഷാക്രമീകരണങ്ങളും. റെയ്സീന റോഡ്, ശാസ്ത്രി ഭവന്‍, കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്, പാര്‍ലമെന്റ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പാര്‍ലമെന്റിനു ചുറ്റും വിവിധ തലങ്ങളിലായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അധിക പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിക്കുകയും ചെയ്തു.

സുരക്ഷയുടെ ഭാഗമായി സെന്‍ട്രല്‍ ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രാജീവ് ചൗക്ക്, ജന്‍പഥ്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, സേവാ തീര്‍ഥ് എന്നീ അഞ്ച് മെട്രോ സ്റ്റേഷനുകളും അടച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി. സംഘര്‍ഷത്തിനിടെ ഏതാനും പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിജെപി മുഖ്യ വക്താവ് സൗരവ് ദാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തിയിരുന്ന അഭിജീത് ദിപ്‌കെ പിന്നീട് സമരം അവസാനിപ്പിച്ചു. പ്രതിഷേധത്തിലെ പുതിയ സംഭവവികാസങ്ങള്‍

 
Other News in this category

 
 




 
Close Window