Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
പ്രതിപക്ഷത്തായിട്ടും ടോറി പാര്‍ട്ടിയില്‍ തമ്മില്‍ പോര്: പുതിയ നേതാവിനെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലും സ്വന്തം പാര്‍ട്ടിയില്‍അട്ടിമറി
Text By: Reporter, ukmalayalampathram
ഷാഡോ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയെ നാടകീയ നീക്കത്തിലൂടെ ടോറി എംപിമാര്‍ പുറത്താക്കി. പാര്‍ട്ടി സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ക്ലെവര്‍ലി അതിന്റെ ബലത്തില്‍ കഴിഞ്ഞ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥി ആയിരുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. എം പി മാര്‍ വോട്ടു ചെയ്യുന്ന അവസാന ഘട്ടത്തില്‍ റോബര്‍ട്ട് ജെന്റിക്കും കെമി ബാഡ്നോക്കും മുന്നിലെത്തി.
ക്ലെവര്‍ലിക്ക് അവസാന റൗണ്ടില്‍ 37 വോട്ടുകള്‍ മാത്രമാണ് നേടാനായത് ബാഡ്നോക്കിന് 42 ഉം ജെന്റിക്കിന് 41 ഉം വോട്ടുകള്‍ ലഭിച്ചു. അവസാന വട്ട വോട്ടിംഗില്‍ താരതമ്യേന ദുര്‍ബലമായ എതിരാളിയെ ലഭിക്കാന്‍ ക്ലെവര്‍ലിയുടെ അനുയായികള്‍ ജെന്റിക്കിന് വോട്ടുകള്‍ മറിച്ചു നല്‍കി എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതേസമയം, കഴിഞ്ഞ റൗണ്ടില്‍ ജെന്റിക്കിന്റെ അനുയായികള്‍ ക്ലെവര്‍ലിക്ക് വോട്ട് ചെയ്‌തെന്നും ഇത്തവണ അത് നടന്നില്ലെന്നും വേറൊരു വിഭാഗം ആരോപിക്കുന്നു.

ബോറിസ് ജോണ്‍സണ്‍ രാജിവെച്ചൊഴിഞ്ഞപ്പോള്‍ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, എം പി മാരുടെ വോട്ടിംഗില്‍ ഏറെ മുന്നിട്ടു നിന്ന വെള്ളക്കാരനല്ലാത്ത റിഷി സുനകിനെ പോലെ ഇത്തവണ എം പിമാരുടെ വോട്ടിംഗില്‍ മുന്നിട്ട് നിന്നത് കറുത്ത വര്‍ഗ്ഗക്കാരനായ ജെയിംസ് ക്ലെവര്‍ലിയായിരുന്നു.

കഴിഞ്ഞ റൗണ്ടില്‍ പുറത്തായ ടോം ടുഗെന്‍ഡട്ടിന്റെ മിതവാദികളായ അനുയായികളുടെ വോട്ട് ഈ റൗണ്ടില്‍ ക്ലെവര്‍ലിക്ക് ലഭിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ വോട്ടുകള്‍ കുറയുകയാണ് ഉണ്ടായത്. ഇതാണ് ക്ലെവര്‍ലിയുടെ അനുയായികള്‍ വോട്ടു മറിച്ചു എന്ന സംശയം ഉയരാന്‍ കാരണമായത്.
 
Other News in this category

 
 




 
Close Window