Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
മൂന്നു തവണ കൊല്ലാന്‍ ശ്രമിച്ച ഭാര്യയുമായി ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ച് യുവാവ്
reporter

കെന്റ്: കാന്‍സര്‍ രോഗിയായ റേ വെതറാളിന് ഭാര്യയുമായി വീണ്ടും ഒന്നിക്കാന്‍ മോഹം. അതില്‍ എന്താണിത്ര പുതുമയെന്ന് ചിന്തിക്കുന്നതിന് മുന്‍പ് മൂന്ന് തവണയാണ് റേ വെതറാളിനെ ഭാര്യ ഹെയ്ലി( 38 ) രഹസ്യ കാമുകനുമായി ചേര്‍ന്ന് കൊല്ലാന്‍ ശ്രമിച്ചതെന്ന് അറിയണം. കാമുകന്‍ ഗ്ലെന്‍ പൊള്ളാര്‍ഡ്, റേയുടെ 20 വര്‍ഷമായിട്ടുള്ള ഉറ്റസുഹൃത്തായിരുന്നു. മുഖത്ത് വെടിവച്ചും നീന്തല്‍ക്കുളത്തിലെ ഹീറ്റര്‍ പൊട്ടിത്തെറിച്ചും ഉറക്കഗുളികകള്‍ അമിതമായി നല്‍കിയുമായാണ് കൊലപാതക ശ്രമങ്ങള്‍ നടത്തിയത്. എല്ലാ പദ്ധതികളും പരാജയപ്പെട്ടു. ഹെയ്ലിയും ഗ്ലെന്‍ പൊള്ളാര്‍ഡും ജീവപര്യന്തം തടവിന് ശിക്ഷക്കപ്പെട്ടിരിക്കുകയാണ്.

ബ്രെയിന്‍ കാന്‍സറിനോട് പോരാടുന്ന റേയുടെ ശരീരത്തില്‍ വെടിയുണ്ടയുടെ പാടുകള്‍ ഇപ്പോഴുമുണ്ട്. അഞ്ച് വര്‍ഷത്തിലേറെയായി ഹെയ്?ലി ജയിലില്‍ കഴിയുകയാണ്. ഏഴ് കുട്ടികളുടെ പിതാവായ റേ സറേയിലെ ആഷ്ഫോര്‍ഡിലുള്ള എച്ച്എംപി ബ്രോണ്‍സ്ഫീല്‍ഡില്‍ എല്ലാ മാസവും ഭാര്യയെ കാണുന്നതിന് പോകുന്നുണ്ട്. ഭാര്യ പുറത്തുപോകുമ്പോള്‍ ഒരു 'വലിയ പാര്‍ട്ടി' നടത്താനാണ് റേ ആഗ്രഹിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ?താന്‍ ഹെയ്?ലിയോട് ക്ഷമിച്ചുവെന്നും തനിക്കുള്ളത് പോലെ തന്നെ ഈ വീടും ഹെയ്?ലിയുടെ കൂടെയാണെന്നും റേ പറഞ്ഞു. ഹെയ്ലിയെ പറഞ്ഞ് പറ്റിക്കാന്‍ എളുപ്പമാണ്. എളുപ്പത്തില്‍ വഴിതെറ്റിക്കപ്പെട്ടത് കൊണ്ടാണ് മണ്ടത്തരം കാട്ടിയത്. അതിന് ഹെയ്?ലി ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ഇനി ഒരിക്കലും ഗ്ലെന്‍ പൊള്ളാര്‍ഡിനെ കാണുന്നതിന് താത്പര്യമില്ല. ഹെയ്ലിയെ മോചിപ്പിക്കുന്നതോടെ നടത്തുന്ന പാര്‍ട്ടിയില്‍ ഗ്ലെന്‍ പൊള്ളാര്‍ഡിനെ ക്ഷണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window