Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1489 INR  1 EURO=111.52 INR
ukmalayalampathram.com
Wed 06th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എല്‍ഡിഎഫിന് തിരിച്ചുവരാന്‍ പിണറായി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് സിപിഎമ്മില്‍ ഭൂരിപക്ഷ അഭിപ്രായം
reporter

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും എല്‍ഡിഎഫിന്റെ തിരിച്ചുവരവിനായി Pinarayi Vijayan തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളില്‍ ശക്തമാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പരിചയസമ്പന്നനും കരുത്തുറ്റതുമായ നേതൃത്വം അനിവാര്യമാണെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ട സാഹചര്യമില്ലെന്നും പാര്‍ട്ടിയുടെ പുനഃസംഘടനയ്ക്കും തിരിച്ചുവരവിനും പിണറായി വിജയന്റെ സാന്നിധ്യം നിര്‍ണായകമാണെന്നുമാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പാര്‍ട്ടിയെ നയിച്ച പിണറായി വിജയന്‍ പത്ത് വര്‍ഷം മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത് ശരിയായ സന്ദേശമാകില്ലെന്നാണ് വിലയിരുത്തല്‍.

തോല്‍വിക്കു പിന്നാലെ പിണറായി വിജയന്‍ സ്ഥാനമൊഴിയുകയാണെങ്കില്‍ മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹത്തിന്മേല്‍ കേന്ദ്രീകരിക്കപ്പെടാനിടയുണ്ടെന്നും പാര്‍ട്ടി നേതൃത്വം ആശങ്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ സംസ്‌കാരത്തില്‍ ജയപരാജയങ്ങളെ സ്വാഭാവികമായി കാണുന്ന സമീപനമാണുള്ളതെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. നിലവില്‍ ഭരണപക്ഷം ശക്തമായ നിലയിലാണ്. യുഡിഎഫിലെ ഭൂരിഭാഗം പ്രമുഖ നേതാക്കളും നിയമസഭയിലെത്തിയ സാഹചര്യത്തില്‍ ശക്തമായ പ്രതിപക്ഷ നേതൃത്വത്തിന്റെ ആവശ്യകത പാര്‍ട്ടിയില്‍ ചര്‍ച്ചയാകുകയാണ്. K. N. Balagopal പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് യോഗ്യനായ നേതാവാണെന്ന വിലയിരുത്തലും ഉണ്ടെങ്കിലും, ഭരണപക്ഷത്തെ ശക്തമായി നേരിടാന്‍ പിണറായി വിജയനെ പോലെ അനുഭവസമ്പന്നനായ നേതാവാണ് ആവശ്യമെന്ന നിലപാടാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നത്.

 
Other News in this category

 
 




 
Close Window