Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
'എന്നെ വിടൂ, എന്റെ മക്കള്‍ വീട്ടില്‍ കാത്തിരിക്കുന്നു'; ഡല്‍ഹി ബസ് പീഡനക്കേസില്‍ ഹൃദയഭേദക മൊഴി
reporter

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായ മുപ്പതുകാരി പൊലീസിന് നല്‍കിയ മൊഴി നടുക്കമുണര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ''എനിക്ക് വീട്ടില്‍ പോകണം, എന്റെ മൂന്ന് മക്കള്‍ അവിടെ കാത്തിരിക്കുകയാണ്. നിങ്ങള്‍ക്കെതിരെ പരാതിയൊന്നും നല്‍കില്ല, എന്നെ വിട്ടയയ്ക്കൂ,'' എന്ന് പലതവണ അപേക്ഷിച്ചിട്ടും പ്രതികള്‍ ഉപദ്രവം തുടരുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. സരസ്വതി വിഹാര്‍ ബസ് സ്റ്റോപ്പില്‍ സമയം ചോദിച്ച യുവതിയെ ബസിനുള്ളിലേക്ക് വിളിച്ചുകയറ്റിയ ശേഷമാണ് രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പീഡനത്തിന് ശേഷം അവശയായ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കായി അഡ്മിറ്റാകാന്‍ അവര്‍ തയ്യാറായില്ല. ''എന്റെ മക്കള്‍ക്ക് ഞാന്‍ ചെല്ലാതെ ഭക്ഷണം കിട്ടില്ല. അവര്‍ എനിക്കായി കാത്തിരിക്കുകയാണ്,'' എന്നായിരുന്നു യുവതിയുടെ മറുപടി. നാല്, ആറ്, ഒന്‍പത് വയസ്സുള്ള മൂന്ന് പെണ്‍മക്കളാണ് യുവതിക്കുള്ളത്. അസുഖബാധിതനായ ഭര്‍ത്താവിനെയും മക്കളെയും ഓര്‍ത്ത് ചികിത്സ പോലും വേണ്ടെന്ന് വെച്ച യുവതിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥരെയും വികാരാധീനരാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2012ലെ 2012 Delhi gang rape case ന് ശേഷം കൊണ്ടുവന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും ബസില്‍ പാലിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. ബസിനുള്ളില്‍ കര്‍ട്ടനുകള്‍ ഉപയോഗിച്ചിരുന്നതായും വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റമോ എമര്‍ജന്‍സി ബട്ടണോ ഇല്ലായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരം നിയമലംഘനങ്ങളോടെ ബസുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഉമേഷ് കുമാര്‍, രാമേന്ദ്ര കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

 
Other News in this category

 
 




 
Close Window