Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഏഷ്യാ കപ്പ് ട്രോഫി കൈമാറ്റ വിവാദം: ബിസിസിഐ നിലപാട് കടുപ്പിക്കുന്നു, ട്രോഫിയും മെഡലുകളും ഇന്ത്യയ്ക്ക് നല്‍കണമെന്ന് ആവശ്യം
reporter

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ഫൈനലില്‍ ജേതാക്കളായ ഇന്ത്യ ട്രോഫി ഏറ്റുവാങ്ങാതിരുന്നതിനെ തുടര്‍ന്ന് ബിസിസിഐ ശക്തമായ നിലപാട് സ്വീകരിച്ചു. ട്രോഫിയും മെഡലുകളും ഇന്ത്യയ്ക്ക് നല്‍കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) ചെയര്‍മാനും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനുമായ മുഹസിന്‍ നഖ്വിയെ ലക്ഷ്യമിട്ടാണ് ബിസിസിഐയുടെ നീക്കം.

ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കലും ട്രോഫി കൈമാറ്റം വൈകിയതും വിവാദമായി

എസിസി ചെയര്‍മാനില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്ന് സമ്മാനദാന ചടങ്ങ് ഏകദേശം 90 മിനിറ്റ് വൈകിയിരുന്നു. പിന്നീട് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന് പകരം എസിസി ചെയര്‍മാന്‍ തന്നെ ട്രോഫി കൈവശം വയ്ക്കുകയായിരുന്നു. ''ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു'' എന്നായിരുന്നു ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രതികരണം.

ബിസിസിഐ അന്താരാഷ്ട്ര യോഗത്തില്‍ വിഷയം ഉന്നയിക്കും

നവംബറില്‍ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു. ''പാകിസ്ഥാനിലെ പ്രമുഖ നേതാവില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ടീം ഇന്ത്യ. പിസിബി ചെയര്‍മാന്‍ കൈമാറിയതിന് അര്‍ഥമില്ല. ട്രോഫിയും മെഡലുകളും എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ,'' - സൈകിയ വ്യക്തമാക്കി.

യഥാര്‍ത്ഥ ട്രോഫി സഹതാരങ്ങളാണ്: സൂര്യകുമാര്‍ യാദവ്

''കഠിനാധ്വാനത്തിലൂടെയാണ് കിരീടം നേടിയത്. അത് എളുപ്പമല്ലായിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പോലും കളിക്കേണ്ടിവന്നു. കിരീടം ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കളിക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുമാണ് യഥാര്‍ത്ഥ ട്രോഫികള്‍. ടൂര്‍ണമെന്റില്‍ ഞാന്‍ അവരുടെ ആരാധകനാണ്,'' - സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window