Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള വിവാദം: ദേവസ്വം ബോര്‍ഡ് യോഗങ്ങളില്‍ കര്‍ശന നിയന്ത്രണം
reporter

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് കൂടുതലായി പുറത്തുവരുന്നതിനിടെ, ബോര്‍ഡ് യോഗങ്ങളുടെ നടപടികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പ്രസിഡന്റ് കെ. ജയകുമാര്‍. പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടാന്‍ പാടില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

- പുതിയ നിര്‍ദ്ദേശങ്ങള്‍:

- പ്രസിഡന്റ് അംഗീകരിച്ച വിഷയങ്ങളുടെ വിശദമായ കുറിപ്പുകള്‍ ഏകീകരിച്ച് ഫോള്‍ഡറിലാക്കി അജണ്ട ഇനങ്ങള്‍ മുന്‍കൂട്ടി പ്രസിഡന്റ്, അംഗങ്ങള്‍ക്ക് നല്‍കണം.

- ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട മാസ്റ്റര്‍ കോപ്പി കണ്‍സോളിഡേറ്റ് ചെയ്യണം.

- അടുത്ത യോഗത്തില്‍ കഴിഞ്ഞ യോഗത്തിന്റെ മിനിറ്റുകള്‍ സ്ഥിരികരിക്കണം.

- അധികാരം കൈമാറേണ്ട കാര്യങ്ങളില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകള്‍ തന്നെ തീരുമാനം എടുക്കണം.

- വിവാദ പശ്ചാത്തലം:

- കട്ടിളപ്പടിയിലെ പാളികള്‍ സ്വര്‍ണം പൂശണമെന്ന അപേക്ഷ ബോര്‍ഡിന്റെ പരിഗണനയ്ക്ക് അയച്ചത് മാത്രമാണെന്നും, പ്രസിഡന്റായിരുന്ന പത്മകുമാര്‍ അമിത താത്പര്യം കാണിച്ച് നടപടി വേഗത്തിലാക്കിയെന്നും മുന്‍ കമ്മീഷണര്‍ എന്‍. വാസു പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

- എന്നാല്‍ കമ്മീഷണറായിരിക്കെ താന്‍ നല്‍കിയ ശുപാര്‍ശയനുസരിച്ചാണ് ബോര്‍ഡ് തീരുമാനം എടുത്തതെന്ന് പത്മകുമാര്‍ വ്യക്തമാക്കി.

- അന്വേഷണ കണ്ടെത്തലുകള്‍:

- ബോര്‍ഡ് യോഗം പരിഗണിക്കേണ്ട വിഷയങ്ങളില്‍ വ്യവസ്ഥാപിത നടപടിക്രമം ഇല്ലെന്ന് വ്യക്തമായി.

- രേഖകളില്‍ തിരുത്തല്‍ വരുത്തിയിരുന്നുവെന്നും കണ്ടെത്തി.

- ദേവസ്വം യോഗത്തിന്റെ അജണ്ടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയതായി എസ്ഐടി കണ്ടെത്തി.

 
Other News in this category

 
 




 
Close Window