Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി എആര്‍ റഹ്‌മാന്‍
reporter

സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തി. കഴിഞ്ഞ എട്ട് വര്‍ഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങള്‍ കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നും, ഇതില്‍ വര്‍ഗീയ കാരണങ്ങള്‍ ഉണ്ടായേക്കാമെന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

റഹ്‌മാന്‍ വ്യക്തമാക്കി, തന്റെ വാക്കുകള്‍ ആരെയും വേദനിപ്പിക്കാനല്ലെന്നും ഇന്ത്യയോടുള്ള സ്‌നേഹം തനിക്ക് ഏറ്റവും വലുതാണെന്നും. എക്‌സില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ അദ്ദേഹം ഇന്ത്യയുടെ ബഹുസ്വരതയും സമ്പന്നമായ സാംസ്‌കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന് പ്രചോദനമെന്ന് പറഞ്ഞു.

ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കുശേഷം സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ട റഹ്‌മാന്‍, ഇന്ത്യയെ തന്റെ 'ഗുരുവും വീടും' എന്ന് വിശേഷിപ്പിച്ചു.

''സംഗീതം നമ്മുടെ സംസ്‌കാരത്തെ ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള മാര്‍ഗമാണ്. ഇന്ത്യ എന്റെ പ്രചോദനവും ഗുരുവും വീടുമാണ്. ചിലപ്പോള്‍ ഉദ്ദേശ്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാം, പക്ഷേ എന്റെ ലക്ഷ്യം എല്ലായ്‌പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയര്‍ത്തുകയും ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്നതായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല,'' - റഹ്‌മാന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ മുന്നില്‍ WAVES ഉച്ചകോടിയില്‍ അവതരിപ്പിച്ച 'ഝാല' മുതല്‍, യുവ നാഗാ സംഗീതജ്ഞരുമായുള്ള സഹകരണം, സണ്‍ഷൈന്‍ ഓര്‍ക്കസ്ട്രയെ മെന്റര്‍ ചെയ്തത്, ഇന്ത്യയുടെ ആദ്യത്തെ ബഹുസാംസ്‌കാരിക വെര്‍ച്വല്‍ ബാന്‍ഡായ സീക്രട്ട് മൗണ്ടന്‍ നിര്‍മ്മിച്ചത്, ഹാന്‍സ് സിമ്മറിനൊപ്പം രാമായണത്തിന് സംഗീതം നല്‍കിയ അനുഭവം വരെ, ഓരോ യാത്രയും തന്റെ ലക്ഷ്യത്തെ ശക്തിപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഭൂതകാലത്തെ ബഹുമാനിക്കുന്നു, വര്‍ത്തമാനകാലത്തെ ആഘോഷിക്കുന്നു, ഭാവിയെ പ്രചോദിപ്പിക്കുന്നു. ഈ രാജ്യത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു,'' - റഹ്‌മാന്‍ പറഞ്ഞു

 
Other News in this category

 
 




 
Close Window