ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കേരള സ്റ്റോറി 2യുടെ അണിയറ പ്രവര്‍ത്തകര്‍ 37 പേരെ 'ലവ് ജിഹാദ് ഇരകള്‍' എന്ന പേരില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇവരില്‍ ആരും മലയാളികളായിരുന്നില്ല. ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളെ സംസാരിക്കാനും അനുവദിച്ചിരുന്നില്ല.
സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും പ്രതികരണം
സിനിമയ്ക്ക് കേരളവുമായി എന്ത് ബന്ധമാണെന്ന ചോദ്യത്തിന്, ''കേരളവുമായി ബന്ധപ്പെട്ട കഥയല്ല, എന്നാല്‍ സത്യം നിങ്ങള്‍ അംഗീകരിക്കുന്നില്ല'' എന്നായിരുന്നു സംവിധായകന്‍ കാമാഖ്യാ നാരായണ്‍ സിങിന്റെ മറുപടി. സംസ്ഥാനത്തെ അപമാനിക്കാനല്ല, ഇരകള്‍ക്ക് നീതി ലഭിക്കാനാണ് സിനിമ ചെയ്യുന്നതെന്ന് നിര്‍മ്മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരുടെ കടുത്ത ചോദ്യങ്ങള്‍
ആദ്യത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറാകാതിരുന്ന അണിയറ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ അഞ്ച് മിനിറ്റ് മാത്രം സംസാരിച്ച ശേഷം, കടുത്ത ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ വേദി വിട്ടു.
റിലീസ് തീയതി
ഈ മാസം 27-നാണ് കേരള സ്റ്റോറി 2 തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വ്യാപക വിമര്‍ശനം
ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. സംവിധായകന്‍ അനുരാഗ് കശ്യപ് സിനിമയെ ''പ്രൊപ്പഗാണ്ട'' എന്ന് വിശേഷിപ്പിച്ചു. നടന്‍ പ്രകാശ് രാജും വിമര്‍ശകരുടെ നിരയില്‍. കേരളത്തില്‍ നിന്നുള്ള വ്യാപക വിമര്‍ശനമാണ് ചിത്രത്തിനെതിരെ ഉയരുന്നത്