Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8992 INR  1 EURO=111.1358 INR
ukmalayalampathram.com
Fri 01st May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: സിപിഎം പ്രാഥമിക വിലയിരുത്തലുകള്‍ പ്രതീക്ഷയും ആശങ്കയും ഒരുമിച്ച്
reporter

കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും, സിപിഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തലുകള്‍ പുറത്തുവരുമ്പോള്‍ ഇടത് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയും ഒരുമിച്ച് നിലനില്‍ക്കുന്നു. ചില മന്ത്രിമാര്‍ക്ക് പരാജയ സാധ്യതയുണ്ടെന്ന വിലയിരുത്തലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു.



തിരുവനന്തപുരത്ത് സിപിഎം മത്സരിച്ച നാല് മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടന്നതായി വിലയിരുത്തല്‍. നെയ്യാറ്റിന്‍കര, അരുവിക്കര, കാട്ടാക്കട, നേമം എന്നിവിടങ്ങളില്‍ വിജയം നേരിയ ഭൂരിപക്ഷത്തിലാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. 2021-ല്‍ 14 മണ്ഡലങ്ങളില്‍ 13 ഇടത്തും എല്‍ഡിഎഫിനായിരുന്നു വിജയം.



കൊല്ലം ജില്ലയില്‍ 6 മുതല്‍ 9 സീറ്റുകള്‍ വരെ ലഭിക്കുമെന്ന വിലയിരുത്തലാണ്. ചില മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടം പാര്‍ട്ടിക്ക് ആശങ്കയുണ്ടാക്കുന്നു.



എറണാകുളം ജില്ലയില്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനാകുമെന്നും, തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയും സിപിഎം പ്രകടിപ്പിക്കുന്നു.



ആലപ്പുഴയില്‍ 7 സീറ്റുകള്‍ വരെ ലഭിക്കുമെന്ന പൊതുവായ കണക്കുകൂട്ടലുണ്ടെങ്കിലും, അമ്പലപ്പുഴയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.



ഇടുക്കിയില്‍ പീരുമേട് നഷ്ടമാകാമെന്ന വിലയിരുത്തലും, ഉടുമ്പഞ്ചോല, ഇടുക്കി മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസവുമുണ്ട്.



മലപ്പുറം ജില്ലയില്‍ 2 സീറ്റുകള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി വി. അബ്ദുറഹിമാന്‍ തിരൂരില്‍ പരാജയപ്പെടാമെന്ന വിലയിരുത്തലും, താനൂരില്‍ തിരിച്ചടി നേരിടാമെന്ന ആശങ്കയും നിലനില്‍ക്കുന്നു.



കോഴിക്കോട് ജില്ലയില്‍ 8 സീറ്റുകള്‍ ഉറപ്പാണെന്ന പ്രതീക്ഷ. വടകര തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസവും പാര്‍ട്ടിക്ക് ഉണ്ട്.



കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, പേരാവൂരിലും ഉദുമയിലും കടുത്ത മത്സരം പാര്‍ട്ടിക്ക് ആശങ്കയുണ്ടാക്കുന്നു.

 
Other News in this category

 
 




 
Close Window